Psalms - Chapter 97
Holy Bible

1. കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്‌ദിക്കട്ടെ!
2. മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്‌; നീതിയുംന്യായവും അവിടുത്തെ സിംഹാസനത്തിന്‍െറ അടിസ്‌ഥാനമാണ്‌.
3. അഗ്‌നി അവിടുത്തെ മുന്‍പേ നീങ്ങുന്നു; അത്‌ അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
4. അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതുകണ്ടു വിറകൊള്ളുന്നു.
5. കര്‍ത്താവിന്‍െറ മുന്‍പില്‍, ഭൂമി മുഴുവന്‍െറയും അധിപനായ കര്‍ത്താവിന്‍െറ മുന്‍പില്‍, പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
6. ആകാശം അവിടുത്തെനീതിയെപ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
7. വ്യര്‍ഥബിംബങ്ങളില്‍ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകര്‍ ലജ്‌ജിതരായിത്തീരുന്നു; എല്ലാ ദേവന്‍മാരും അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു.
8. സീയോന്‍ ഇതുകേട്ടു സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കുന്നു; ദൈവമേ, അവിടുത്തെന്യായവിധിയില്‍അവര്‍ ആനന്‌ദിക്കുന്നു.
9. കര്‍ത്താവേ, അങ്ങ്‌ ഭൂമിമുഴുവന്‍െറയുംഅധിപനാണ്‌; എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്‌.
10. തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്‍െറ ഭക്‌തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്‌ടരുടെ കൈയില്‍നിന്ന്‌ അവരെ മോചിക്കുന്നു.
11. നീതിമാന്‍മാരുടെമേല്‍ പ്രകാശംഉദിച്ചിരിക്കുന്നു; പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
12. നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്‌ദിക്കുവിന്‍, അവിടുത്തെ വിശുദ്‌ധനാമത്തിന്‌കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.

Holydivine