Psalms - Chapter 36
Holy Bible

1. ദുഷ്‌ടന്‍െറ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്‍െറ നോട്ടത്തില്‍ദൈവഭയത്തിനു സ്‌ഥാനമില്ല.
2. തന്‍െറ ദുഷ്‌ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്‌അവന്‍ അഹങ്കരിക്കുന്നു.
3. അവന്‍െറ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്‌; വിവേകവും നന്‍മയും അവന്‍െറ പ്രവൃത്തികളില്‍നിന്ന്‌അപ്രത്യക്‌ഷമായിരിക്കുന്നു.
4. കിടക്കയില്‍ അവന്‍ ദ്രാഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല.
5. കര്‍ത്താവേ! അങ്ങയുടെ കാരുണ്യംആകാശത്തോളം എത്തുന്നു; വിശ്വസ്‌തത മേഘങ്ങള്‍വരെയും.
6. അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍അത്യഗാധങ്ങള്‍പോലെയുമാണ്‌; കര്‍ത്താവേ, മനുഷ്യനെയുംമൃഗത്തെയും അവിടുന്നു രക്‌ഷിക്കുന്നു.
7. ദൈവമേ, അങ്ങയുടെ കാരുണ്യംഎത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെചിറകുകളുടെ തണലില്‍ അഭയംതേടുന്നു.
8. അവര്‍ അങ്ങയുടെ ഭവനത്തിലെസമൃദ്‌ധിയില്‍നിന്നു വിരുന്നുണ്ടു തൃപ്‌തിയടയുന്നു; അവിടുത്തെ ആനന്‌ദധാരയില്‍നിന്ന്‌അവര്‍ പാനംചെയ്യുന്നു.
9. അങ്ങിലാണു ജീവന്‍െറ ഉറവ, അങ്ങയുടെ പ്രകാശത്തിലാണുഞങ്ങളുടെ പ്രകാശം.
10. അങ്ങയെ അറിയുന്നവര്‍ക്ക്‌അങ്ങയുടെ കാരുണ്യവും നിഷ്‌കള ങ്കഹൃദയര്‍ക്ക്‌ അങ്ങയുടെരക്‌ഷയും തുടര്‍ന്നു നല്‍കണമേ!
11. അഹങ്കാരത്തിന്‍െറ പാദങ്ങള്‍എന്‍െറ മേല്‍ പതിക്കാതിരിക്കട്ടെ! ദുഷ്‌ടരുടെ കൈകള്‍ എന്നെആട്ടിയോടിക്കാതിരിക്കട്ടെ!
12. തിന്‍മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്തവിധംഅവര്‍ വീഴ്‌ത്തപ്പെട്ടിരിക്കുന്നു.

Holydivine