Psalms - Chapter 12
Holy Bible

1. കര്‍ത്താവേ, സഹായിക്കണമേ;ദൈവഭക്‌തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്‌തരാരും ഇല്ലാതായി.
2. ഓരോരുത്തനും അയല്‍ക്കാരനോട്‌അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്‌തുതിയുംഹൃദയത്തില്‍ കാപട്യവുമാണ്‌.
3. മുഖസ്‌തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ.
4. നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്‌; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍എന്ന്‌ അവര്‍ പറയുന്നു.
5. എന്നാല്‍, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവര്‍ ആശിക്കുന്ന അഭയംഞാന്‍ അവര്‍ക്കു നല്‍കും.
6. കര്‍ത്താവിന്‍െറ വാഗ്‌ദാനങ്ങള്‍ നിര്‍മലമാണ്‌; ഉലയില്‍ ഏഴാവൃത്തി ശുദ്‌ധിചെയ്‌തെടുത്ത വെള്ളിയാണ്‌.
7. കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെകാത്തുകൊള്ളണമേ.
8. ദുഷ്‌ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍നീചത്വം ആദരിക്കപ്പെടുന്നു.

Holydivine