Psalms - Chapter 14
Holy Bible

1. ദൈവമില്ല എന്ന്‌ മൂഢന്‍ തന്‍െറ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.
2. കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്‌അവിടുന്ന്‌ ആരായുന്നു.
3. എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി; നന്‍മചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.
4. ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്‍െറ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നില്ല.
5. അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്‍മാരോടുകൂടെയാണ്‌.
6. നിങ്ങള്‍ ദരിദ്രന്‍െറ പ്രതീക്‌ഷകളെതകര്‍ക്കാന്‍ നോക്കും; എന്നാല്‍, കര്‍ത്താവ്‌ അവന്‌ അഭയമായുണ്ട്‌.
7. ഇസ്രായേലിന്‍െറ വിമോചനംസീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! കര്‍ത്താവു തന്‍െറ ജനതയുടെ സുസ്‌ഥിതി പുനഃസ്‌ഥാപിക്കുമ്പോള്‍ യാക്കോബ്‌ ആനന്‌ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.

Holydivine