Psalms - Chapter 110
Holy Bible

1. കര്‍ത്താവ്‌ എന്‍െറ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദപീഠമാക്കുവോളം നീ എന്‍െറ വലത്തുഭാഗത്തിരിക്കുക.
2. കര്‍ത്താവു സീയോനില്‍നിന്നു നിന്‍െറ അധികാരത്തിന്‍െറ ചെങ്കോല്‍ അയയ്‌ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.
3. വിശുദ്‌ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്‍െറ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്‍െറ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെയുവാക്കള്‍ നിന്‍െറ അടുത്തേക്കുവരും.
4. കര്‍ത്താവു ശപഥംചെയ്‌തു: മെല്‍ക്കിസെദെക്കിന്‍െറ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
5. കര്‍ത്താവു നിന്‍െറ വലത്തുവശത്തുണ്ട്‌; തന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ അവിടുന്നു രാജാക്കന്‍മാരെ തകര്‍ത്തുകളയും.
6. ജനതകളുടെയിടയില്‍ അവിടുന്നു തന്‍െറ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്‍മാരെ അവിടുന്നു തകര്‍ക്കും.
7. വഴിയരികിലുള്ള അരുവിയില്‍നിന്ന്‌ അവന്‍ പാനംചെയ്യും;അവന്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

Holydivine