Psalms - Chapter 55
Holy Bible

1. ദൈവമേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ യാചനകള്‍ നിരസിക്കരുതേ!
2. എന്‍െറ പ്രാര്‍ഥന കേട്ട്‌ എനിക്ക്‌ ഉത്തരമരുളണമേ! കഷ്‌ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3. ശത്രുവിന്‍െറ അട്ടഹാസത്താലുംദുഷ്‌ടരുടെ പീഡനത്താലുംഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രാഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേശത്രുത പുലര്‍ത്തുന്നു.
4. എന്‍െറ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്‍െറ മേല്‍ നിപതിച്ചിരിക്കുന്നു.
5. ഭയവും വിറയലും എന്നെപിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6. ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
7. ഞാന്‍ വിദൂരങ്ങളില്‍ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
8. കൊടുങ്കാറ്റില്‍നിന്നുംചുഴലിക്കാറ്റില്‍നിന്നും ബദ്‌ധപ്പെട്ട്‌അകന്നു സങ്കേതം തേടുമായിരുന്നു.
9. കര്‍ത്താവേ, അവരുടെ ഉദ്യമങ്ങളെപരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍ അക്രമവുംകലഹവും കാണുന്നു.
10. രാവും പകലും അവര്‍ അതിന്‍െറ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്‍െറ ഉള്ളില്‍ ഉപജാപങ്ങളുംകുഴപ്പങ്ങളുമാണ്‌.
11. അതിന്‍െറ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്‍െറ തെരുവുകളില്‍നിന്നു മര്‍ദനവും വഞ്ചനയും വിട്ടുമാറുന്നില്ല.
12. ശത്രുവല്ല എന്നെ നിന്‌ദിക്കുന്നത്‌; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്‌; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13. എന്നാല്‍, എന്‍െറ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ്‌ അതു ചെയ്‌തത്‌.
14. നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ദേവാലയത്തില്‍കൂട്ടായ്‌മ ആചരിക്കുമായിരുന്നു.
15. അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ പാതാളത്തില്‍ പതിക്കട്ടെ! അവരുടെ ഭവനത്തില്‍, അവരുടെഹൃദയത്തില്‍, തിന്‍മ കുടികൊള്ളുന്നു.
16. ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിക്കുന്നു, കര്‍ത്താവ്‌ എന്നെ രക്‌ഷിക്കും.
17. സന്‌ധ്യയിലും പ്രഭാതത്തിലുംമധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന്‌ എന്‍െറ സ്വരം കേള്‍ക്കും.
18. ഈയുദ്‌ധത്തില്‍ അനേകര്‍എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്ന്‌ എന്നെ കാത്തുപാലിക്കും.
19. അനാദികാലംമുതലേ സിംഹാസനസ്‌ഥനായ ദൈവം എന്‍െറ പ്രാര്‍ഥന കേട്ട്‌ അവരെ ലജ്‌ജിതരാക്കും; എന്തെന്നാല്‍, അവര്‍ കല്‍പന പാലിക്കുന്നില്ല,ദൈവത്തെ ഭയപ്പെടുന്നുമില്ല.
20. എന്‍െറ കൂട്ടുകാരന്‍ തന്‍െറ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്‍െറ ഉടമ്പടി ലംഘിച്ചു.
21. അവന്‍െറ സംസാരം വെണ്ണയെക്കാള്‍മൃദുലമായിരുന്നു, പക്‌ഷേ, അവന്‍െറ ഹൃദയത്തിലോ പടയൊരുക്കം. അവന്‍െറ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍, അവ ഉറയൂരിയ വാളുകള്‍ ആയിരുന്നു.
22. നിന്‍െറ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
23. ദൈവമേ, അങ്ങ്‌ അവരെഅത്യഗാധത്തിലേക്കു തള്ളിവീഴ്‌ത്തും; രക്‌തദാഹികളും വഞ്ചകരുംആയുസ്‌സിന്‍െറ പകുതി എത്തുകയില്ല; എന്നാല്‍, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.

Holydivine