Genesis - Chapter 1
Holy Bible

1. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
2. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍െറ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
3. ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.
5. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്‌ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം.
6. ദൈവം വീണ്ടും അരുളിച്ചെയ്‌തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.
7. ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്‌തു. അപ്രകാരം സംഭവിച്ചു.
8. വിതാനത്തിന്‌ അവിടുന്ന്‌ ആകാശമെന്നു പേരിട്ടു. സന്‌ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.
9. ദൈവം വീണ്ടും അരുളിച്ചെയ്‌തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത്‌ ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്‌ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.
10. കരയ്‌ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന്‌ അവിടുന്നു കണ്ടു.
11. ദൈവം അരുളിച്ചെയ്‌തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്‌ക്കുന്ന വൃക്‌ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.
12. ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്‌ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു.
13. സന്‌ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം.
14. ദൈവം വീണ്ടും അരുളിച്ചെയ്‌തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.
15. ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു.
16. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്‌ടിച്ചു. പകലിനെ നയിക്കാന്‍ വലുത്‌, രാത്രിയെ നയിക്കാന്‍ ചെറുത്‌.
17. നക്‌ഷത്രങ്ങളെയും അവിടുന്നു സൃഷ്‌ടിച്ചു.
18. ഭൂമിയില്‍പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നുവേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്‌ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.
19. സന്‌ധ്യയായി, പ്രഭാതമായി - നാലാം ദിവസം.
20. ദൈവം വീണ്ടും അരുളിച്ചെയ്‌തു: വെ ള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്‌ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ.
21. അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്‌ഷികളെയും സൃഷ്‌ടിച്ചു. അവനല്ലതെന്ന്‌ അവിടുന്നു കണ്ടു.
22. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്‌ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.
23. സന്‌ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം.
24. ദൈവം വീണ്ടും അരുളിച്ചെയ്‌തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു.
25. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്‌ടിച്ചു. അവനല്ലതെന്ന്‌ അവിടുന്നു കണ്ടു.
26. ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്‌ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്‍െറയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.
27. അങ്ങനെ ദൈവം തന്‍െറ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്‍െറ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു.
28. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക്‌ ആധിപത്യം ഉണ്ടായിരിക്കട്ടെ.
29. ദൈവം അരുളിച്ചെയ്‌തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്‌ക്കുന്ന എല്ലാ വൃക്‌ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്‌ഷണത്തിനായി തരുന്നു,
30. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.
31. താന്‍ സൃഷ്‌ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്‌ധ്യയായി, പ്രഭാതമായി - ആറാം ദിവസം.

Holydivine