Psalms - Chapter 7
Holy Bible

1. എന്‍െറ ദൈവമായ കര്‍ത്താവേ,അങ്ങില്‍ ഞാന്‍ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്‌എന്നെ രക്‌ഷിക്കണമേ, മോചിപ്പിക്കണമേ!
2. അല്ലെങ്കില്‍, സിംഹത്തെപ്പോലെഅവര്‍ എന്നെ ചീന്തിക്കീറും; ആരും രക്‌ഷിക്കാനില്ലാതെ എന്നെവലിച്ചിഴയ്‌ക്കും.
3. എന്‍െറ ദൈവമായ കര്‍ത്താവേ,ഞാനതു ചെയ്‌തിട്ടുണ്ടെങ്കില്‍,ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍,
4. ഞാന്‍ എന്‍െറ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെകൊള്ളയടിച്ചിട്ടുണ്ടെങ്കില്‍,
5. ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്‍െറ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്‌ത്തിക്കൊള്ളട്ടെ.
6. കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! എന്‍െറ ശത്രുക്കളുടെ ക്രോധത്തെനേരിടാന്‍ എഴുന്നേല്‍ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന്‌ ഒരുന്യായവിധി നിശ്‌ചയിച്ചിട്ടുണ്ടല്ലോ.
7. ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു മുകളില്‍ ഉയര്‍ന്നസിംഹാസനത്തില്‍ അവിടുന്ന്‌ഉപവിഷ്‌ടനാകണമേ!
8. കര്‍ത്താവു ജനതകളെ വിധിക്കുന്നു;കര്‍ത്താവേ, എന്‍െറ നീതിനിഷ്‌ഠയ്‌ക്കുംസത്യസന്‌ധതയ്‌ക്കും ഒത്തവിധംഎന്നെ വിധിക്കണമേ!
9. നീതിമാനായ ദൈവമേ, മനസ്‌സുകളെയും ഹൃദയങ്ങളെയുംപരിശോധിക്കുന്നവനേ, ദുഷ്‌ടരുടെ തിന്‍മയ്‌ക്ക്‌ അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്‌ഠനല്‍കുകയും ചെയ്യണമേ!
10. ഹൃദയനിഷ്‌കളങ്കതയുള്ളവരെരക്‌ഷിക്കുന്ന ദൈവമാണ്‌ എന്‍െറ പരിച.
11. ദൈവം നീതിമാനായന്യായാധിപനാണ്‌; അവിടുന്നു ദിനംപ്രതിരോഷംകൊള്ളുന്ന ദൈവമാണ്‌.
12. മനുഷ്യന്‍മനസ്‌സുതിരിയുന്നില്ലെങ്കില്‍അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച്‌ ഒരുങ്ങിയിരിക്കുന്നു.
13. അവിടുന്നു തന്‍െറ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്‌ജമാക്കിയിരിക്കുന്നു.
14. ഇതാ, ദുഷ്‌ടന്‍ തിന്‍മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു;വഞ്ചനയെ പ്രസവിക്കുന്നു.
15. അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴി ച്ചകുഴിയില്‍ താന്‍തന്നെ വീഴുന്നു.
16. അവന്‍െറ ദുഷ്‌ടത അവന്‍െറ തലയില്‍ത്തന്നെ പതിക്കുന്നു; അവന്‍െറ അക്രമം അവന്‍െറ നെറുകയില്‍ത്തന്നെതറയുന്നു.
17. കര്‍ത്താവിന്‍െറ നീതിക്കൊത്തുഞാന്‍ അവിടുത്തേക്കു നന്‌ദിപറയും;അത്യുന്നതനായ കര്‍ത്താവിന്‍െറ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും

Holydivine