Psalms - Chapter 84
Holy Bible

1. സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്‌ഥലം എത്ര മനോഹരം!
2. എന്‍െറ ആത്‌മാവു കര്‍ത്താവിന്‍െറ അങ്കണത്തിലെത്താന്‍ വാഞ്‌ഛിച്ചു തളരുന്നു; എന്‍െറ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന്‌ ആനന്‌ദഗാനമാലപിക്കുന്നു.
3. എന്‍െറ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്‌ഷി ഒരു സങ്കേതവും മീവല്‍പ്പക്‌ഷി കുഞ്ഞിന്‌ ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ.
4. എന്നേക്കും അങ്ങയെ സ്‌തുതിച്ചുകൊണ്ട്‌ അങ്ങയുടെ ഭവനത്തില്‍വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
5. അങ്ങയില്‍ ശക്‌തി കണ്ടെണ്ടത്തിയവര്‍ഭാഗ്യവാന്‍മാര്‍; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്‌.
6. ബാക്കാത്താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെതാഴ്‌വരയാക്കുന്നു; ശരത്‌കാലവൃഷ്‌ടി അതിനെജലാശയങ്ങള്‍കൊണ്ടു നിറയ്‌ക്കുന്നു.
7. അവര്‍ കൂടുതല്‍ കൂടുതല്‍ശക്‌തിയാര്‍ജിക്കുന്നു; അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും.
8. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന ശ്രവിക്കണമേ! യാക്കോബിന്‍െറ ദൈവമേ, ചെവികൊള്ളണമേ!
9. ഞങ്ങളുടെ പരിചയായ ദൈവമേ,അങ്ങയുടെ അഭിഷിക്‌തനെകടാക്‌ഷിക്കണമേ!
10. അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌; ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.
11. എന്തെന്നാല്‍, ദൈവമായ കര്‍ത്താവുസൂര്യനും പരിചയുമാണ്‌; അവിടുന്നു കൃപയും ബഹുമതിയുംനല്‍കുന്നു; പരമാര്‍ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്‌ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല.
12. സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

Holydivine