Psalms - Chapter 47
Holy Bible

1. ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്‍െറ മുന്‍പില്‍ആഹ്‌ളാദാരവം മുഴക്കുവിന്‍.
2. അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്‌; അവിടുന്നു ഭൂമി മുഴുവന്‍െറയും രാജാവാണ്‌.
3. അവിടുന്നു രാജ്യങ്ങളുടെമേല്‍നമുക്കുവിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.
4. അവിടുന്നു നമ്മുടെ അവകാശംതിരഞ്ഞെടുത്തുതന്നു; താന്‍ സ്‌നേഹിക്കുന്ന യാക്കോബിന്‍െറ അഭിമാനംതന്നെ.
5. ജയഘോഷത്തോടുംകാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ്‌ ആരോഹണം ചെയ്‌തു.
6. ദൈവത്തെ പാടിപ്പുകഴ്‌ത്തുവിന്‍;സ്‌തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ രാജാവിനു സ്‌തുതികളുതിര്‍ക്കുവിന്‍;കീര്‍ത്തനങ്ങളാലപിക്കുവിന്‍.
7. ദൈവം ഭൂമി മുഴുവന്‍െറയും രാജാവാണ്‌; സങ്കീര്‍ത്തനംകൊണ്ട്‌ അവിടുത്തെ സ്‌തുതിക്കുവിന്‍.
8. ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്‍െറ പരിശുദ്‌ധസിംഹാസനത്തിലിരിക്കുന്നു.
9. അബ്രാഹത്തിന്‍െറ ദൈവത്തിന്‍െറ ജനത്തെപ്പോലെ, ജനതകളുടെപ്രഭുക്കന്‍മാര്‍ ഒരുമിച്ചുകൂടുന്നു;ഭൂമിയുടെ രക്‌ഷാകവചങ്ങള്‍ദൈവത്തിന്‌ അധീനമാണ്‌; അവിടുന്നു മഹോന്നതനാണ്‌.

Holydivine