Psalms - Chapter 16
Holy Bible

1. ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
2. അവിടുന്നാണ്‌ എന്‍െറ കര്‍ത്താവ്‌; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
3. ലോകം വിശുദ്‌ധരെന്നു കരുതുന്നദേവന്‍മാര്‍ നിസ്‌സാരരാണ്‌; അവരില്‍ ആനന്‌ദംകൊള്ളുന്നവര്‍അഭിശപ്‌തരാണ്‌.
4. അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്‌തംകൊണ്ടുപാനീയബലി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല.
5. കര്‍ത്താവാണ്‌ എന്‍െറ ഓഹരിയും പാനപാത്രവും; എന്‍െറ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്‌.
6. അഭികാമ്യമായ ദാനമാണ്‌ എനിക്ക്‌അളന്നുകിട്ടിയിരിക്കുന്നത്‌; വിശിഷ്‌ടമായ അവകാശം എനിക്കുലഭിച്ചിരിക്കുന്നു.
7. എനിക്ക്‌ ഉപദേശം നല്‍കുന്നകര്‍ത്താവിനെ ഞാന്‍ വാഴ്‌ത്തുന്നു; രാത്രിയിലും എന്‍െറ അന്തരംഗത്തില്‍പ്രബോധനം നിറയുന്നു.
8. കര്‍ത്താവ്‌ എപ്പോഴും എന്‍െറ കണ്‍മുന്‍പിലുണ്ട്‌; അവിടുന്ന്‌ എന്‍െറ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
9. അതിനാല്‍, എന്‍െറ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു. എന്‍െറ ശരീരം സുരക്‌ഷിതമായി വിശ്രമിക്കുന്നു.
10. അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല.
11. അങ്ങ്‌ എനിക്കു ജീവന്‍െറ മാര്‍ഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്‍െറ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.

Holydivine