Psalms - Chapter 37
Holy Bible

1. ദുഷ്‌ടരെക്കണ്ടു നീ അസ്വസ്‌ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്‌അസൂയപ്പെടുകയും വേണ്ടാ.
2. അവര്‍ പുല്ലുപോലെ പെട്ടെന്ന്‌ ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും.
3. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്‌ഷിതനായി വസിക്കാം.
4. കര്‍ത്താവില്‍ ആനന്‌ദിക്കുക; അവിടുന്നു നിന്‍െറ ആഗ്രഹങ്ങള്‍സാധിച്ചുതരും.
5. നിന്‍െറ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.
6. അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്‍െറ അവകാശവും.
7. കര്‍ത്താവിന്‍െറ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുക; ക്‌ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്‌ടമാര്‍ഗം അവലംബിച്ച്‌അഭിവൃദ്‌ധിപ്പെടുന്നവനെക്കണ്ട്‌ അസ്വസ്‌ഥനാകേണ്ടാ.
8. കോപത്തില്‍നിന്ന്‌ അകന്നു നില്‍ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ.
9. ദുഷ്‌ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും.
10. അല്‍പസമയം കഴിഞ്ഞാല്‍ദുഷ്‌ടന്‍ ഇല്ലാതാകും; അവന്‍െറ സ്‌ഥലത്ത്‌ എത്രയന്വേഷിച്ചാലുംഅവനെ കാണുകയില്ല.
11. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.
12. ദുഷ്‌ടന്‍ നീതിമാനെതിരായിഗൂഢാലോചന നടത്തുകയും അവന്‍െറ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.
13. എന്നാല്‍, കര്‍ത്താവു ദുഷ്‌ടനെപരിഹസിച്ചു ചിരിക്കുന്നു; അവന്‍െറ ദിവസം അടുത്തെന്ന്‌അവിടുന്നറിയുന്നു.
14. ദുഷ്‌ടര്‍ വാളൂരുകയുംവില്ലു കുലയ്‌ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ഥഹൃദയരെ വധിക്കാനുംതന്നെ.
15. അവരുടെ വാള്‍ അവരുടെതന്നെഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
16. അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ നീതിമാന്‍െറ അല്‍പമാണു മെച്ചം.
17. ദുഷ്‌ടന്‍െറ ഭുജം തകര്‍ക്കപ്പെടും; നീതിമാനെ കര്‍ത്താവു താങ്ങും.
18. കര്‍ത്താവു നിഷ്‌കളങ്കരുടെദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
19. അവര്‍ അനര്‍ഥകാലത്തു ലജ്‌ജിതരാവുകയില്ല; ക്‌ഷാമകാലത്ത്‌ അവര്‍ക്കു സമൃദ്‌ധിയുണ്ടാകും.
20. ദുഷ്‌ടര്‍ നശിക്കുന്നു; കര്‍ത്താവിന്‍െറ ശത്രുക്കള്‍ പുല്‍മേടുകളുടെ തഴപ്പുപോലെയാണ്‌; അവര്‍ മറഞ്ഞുപോകും,പുകപോലെ മാഞ്ഞുപോകും.
21. ദുഷ്‌ടര്‍ വായ്‌പ വാങ്ങിക്കും;തിരിച്ചുകൊടുക്കാന്‍ അവര്‍ക്കുകഴിയുകയില്ല; എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനംചെയ്യുന്നു.
22. കര്‍ത്താവിനാല്‍ അനുഗൃഹീതര്‍ഭൂമി കൈവശമാക്കും; അവിടുത്തെ ശാപമേറ്റവര്‍ വിച്‌ഛേദിക്കപ്പെടും.
23. മനുഷ്യന്‍െറ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്‌; തനിക്കു പ്രീതികരമായി ചരിക്കുന്നവനെഅവിടുന്നു സുസ്‌ഥിരനാക്കും.
24. അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ്‌ അവന്‍െറ കൈയില്‍ പിടിച്ചിട്ടുണ്ട്‌.
25. ഞാന്‍ ചെറുപ്പമായിരുന്നു;ഇപ്പോള്‍ വൃദ്‌ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്‍െറ മക്കള്‍ ഭിക്‌ഷയാചിക്കുന്നതോഞാനിന്നോളം കണ്ടിട്ടില്ല.
26. അവന്‍ എപ്പോഴും ഉദാരമായിദാനം ചെയ്യുകയുംവായ്‌പ കൊടുക്കുകയും ചെയ്യുന്നു; അവന്‍െറ സന്തതി അനുഗ്രഹത്തിനുകാരണമാകും.
27. തിന്‍മയില്‍നിന്ന്‌ അകന്നു നന്‍മ ചെയ്യുക, എന്നാല്‍, നിനക്കു സ്‌ഥിരപ്രതിഷ്‌ഠലഭിക്കും.
28. കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധരെപരിത്യജിക്കുകയില്ല; നീതിമാന്‍മാര്‍ എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്‌ടരുടെ സന്തതിവിച്‌ഛേദിക്കപ്പെടും.
29. നീതിമാന്‍മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും.
30. നീതിമാന്‍െറ അധരങ്ങള്‍ ജ്‌ഞാനംസംസാരിക്കുന്നു; അവന്‍െറ നാവില്‍നിന്നു, നീതി ഉതിരുന്നു.
31. ദൈവത്തിന്‍െറ നിയമം അവന്‍െറ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്‍െറ കാലടികള്‍ വഴുതുന്നില്ല.
32. ദുഷ്‌ടന്‍ നീതിമാനെ നിരീക്‌ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കംനോക്കുന്നു.
33. കര്‍ത്താവ്‌ അവനെ ദുഷ്‌ടനുവിട്ടുകൊടുക്കുകയില്ല; ന്യായവിസ്‌താരത്തില്‍ കുറ്റംവിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല.
34. കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന്‌അവിടുന്നു നിന്നെ ആദരിക്കും; ദുഷ്‌ടരുടെ നാശം നീ കാണും.
35. ദുഷ്‌ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്‌.
36. പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല.
37. നിഷ്‌കളങ്കനെ ശ്രദ്‌ധിക്കുക; സത്യസന്‌ധനെ സൂക്‌ഷിച്ചു നോക്കുക, എന്തെന്നാല്‍, സമാധാനകാംക്‌ഷിക്കുസന്തതിപരമ്പരയുണ്ടാകും.
38. അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്‌ടര്‍ക്കു സന്തതി അറ്റുപോകും.
39. നീതിമാന്‍മാരുടെ രക്‌ഷ കര്‍ത്താവില്‍ നിന്നാണ്‌; കഷ്‌ടകാലത്ത്‌ അവരുടെഅഭയകേന്‌ദ്രം അവിടുന്നാണ്‌,
40. കര്‍ത്താവ്‌ അവരെ സഹായിക്കുകയുംവിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന്‌ അവരെ ദുഷ്‌ടരില്‍നിന്നുമോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ്‌ അവര്‍ അഭയം തേടിയത്‌.

Holydivine