Psalms - Chapter 50
Holy Bible

1. കര്‍ത്താവായ ദൈവം, ശക്‌തനായവന്‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ളഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.
2. സൗന്‌ദര്യത്തികവായ സീയോനില്‍നിന്നുദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.
3. അവിടുത്തെ മുന്‍പില്‍ സംഹാരാഗ്‌നിയുണ്ട്‌; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ്‌ ഇരമ്പുന്നു.
4. തന്‍െറ ജനത്തെ വിധിക്കാന്‍ അവിടുന്ന്‌ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5. ബലിയര്‍പ്പണത്തോടെ എന്നോട്‌ഉടമ്പടിചെയ്‌തിട്ടുള്ള എന്‍െറ വിശ്വസ്‌തരെ എന്‍െറ അടുത്തു വിളിച്ചുകൂട്ടുവിന്‍.
6. ആകാശം അവിടുത്തെനീതിയെഉദ്‌ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്‌.
7. എന്‍െറ ജനമേ, കേള്‍ക്കുവിന്‍,ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേസാക്‌ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്‍െറ ദൈവം.
8. നിന്‍െറ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍െറ ദഹനബലികള്‍ നിരന്തരംഎന്‍െറ മുന്‍പിലുണ്ട്‌.
9. നിന്‍െറ വീട്ടില്‍നിന്നു കാളയെയോനിന്‍െറ ആട്ടിന്‍പറ്റത്തില്‍നിന്നുമുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
10. വനത്തിലെ സര്‍വമൃഗങ്ങളുംകുന്നുകളിലെ ആയിരക്കണക്കിനുകന്നുകാലികളും എന്‍േറതാണ്‌.
11. ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്‍േറതാണ്‌.
12. എനിക്കു വിശന്നാല്‍ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ളസമസ്‌തവും എന്‍േറതാണ്‌.
13. ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്‌തം കുടിക്കുമോ?
14. കൃതജ്‌ഞതയായിരിക്കട്ടെനീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്‍െറ നേര്‍ച്ചകള്‍ നിറവേറ്റുക.
15. അനര്‍ഥകാലത്ത്‌ എന്നെ വിളിച്ചപേക്‌ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16. എന്നാല്‍ ദുഷ്‌ടനോടു ദൈവം പറയുന്നു: എന്‍െറ നിയമങ്ങള്‍ ഉരുവിടാനോ എന്‍െറ ഉടമ്പടിയെക്കുറിച്ച്‌ ഉരിയാടാനോ നിനക്കെന്തു കാര്യം?
17. നീ ശിക്‌ഷണത്തെ വെറുക്കുന്നു; എന്‍െറ വചനത്തെനീ അവഗണിക്കുന്നു.
18. കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു.
19. നിന്‍െറ വായ്‌ നീ തിന്‍മയ്‌ക്കുതുറന്നിട്ടിരിക്കുന്നു. നിന്‍െറ നാവു വഞ്ചനയ്‌ക്കു രൂപം നല്‍കുന്നു.
20. നീ നിന്‍െറ സഹോദരനെതിരായിസംസാരിച്ചുകൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീഅപവാദം പരത്തുന്നു.
21. നീ ഇതെല്ലാം ചെയ്‌തിട്ടും ഞാന്‍ മൗനംദീക്‌ഷിച്ചു; നിന്നെപ്പോലെയാണു ഞാനുംഎന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്‍െറ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍നിരത്തിവയ്‌ക്കുന്നു.
22. ദൈവത്തെ മറക്കുന്നവരേ,ഓര്‍മയിലിരിക്കട്ടെ! അല്ലെങ്കില്‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്‌ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
23. ബലിയായി കൃതജ്‌ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനുദൈവത്തിന്‍െറ രക്‌ഷഞാന്‍ കാണിച്ചുകൊടുക്കും.

Holydivine