Psalms - Chapter 21
Holy Bible

1. കര്‍ത്താവേ, രാജാവ്‌ അങ്ങയുടെശക്‌തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു!
2. അവന്‍െറ ഹൃദയാഭിലാഷം അങ്ങുസാധിച്ചുകൊടുത്തു; അവന്‍െറ യാചന അങ്ങ്‌ നിഷേധിച്ചില്ല.
3. സമൃദ്‌ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന്‌ അവനെ സന്‌ദര്‍ശിച്ചു; അവന്‍െറ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു.
4. അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന്‌ അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
5. അങ്ങയുടെ സഹായത്താല്‍ അവന്‍െറ മഹത്വം വര്‍ധിച്ചു; അങ്ങ്‌ അവന്‍െറ മേല്‍ തേജസ്‌സുംപ്രതാപവും ചൊരിഞ്ഞു.
6. അവിടുന്ന്‌ അവനെ എന്നേക്കുംഅനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിധ്യത്തിന്‍െറ സന്തോഷംകൊണ്ട്‌ അവനെ ആനന്‌ദിപ്പിച്ചു.
7. രാജാവു കര്‍ത്താവില്‍ വിശ്വസിച്ച്‌ആശ്രയിക്കുന്നു; അത്യുന്നതന്‍െറ കാരുണ്യം നിമിത്തംഅവന്‍ നിര്‍ഭയനായിരിക്കും.
8. അങ്ങയുടെ കൈസകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെവെറുക്കുന്നവരെ പിടികൂടും.
9. അങ്ങയുടെ സന്‌ദര്‍ശന ദിനത്തില്‍അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്‍െറ ക്രോധത്തില്‍അവരെ വിഴുങ്ങും; അഗ്‌നി അവരെ ദഹിപ്പിച്ചുകളയും.
10. അങ്ങ്‌ അവരുടെ സന്തതിയെ ഭൂമിയില്‍നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെഇടയില്‍നിന്നും നശിപ്പിക്കും.
11. അവര്‍ അങ്ങേക്കെതിരേ തിന്‍മ നിരൂപിച്ചാലും അങ്ങേക്കെതിരേ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല.
12. അങ്ങ്‌ അവരെ തുരത്തും; അവരുടെ മുഖത്തെ ലക്‌ഷ്യമാക്കിവില്ലു കുലയ്‌ക്കും.
13. കര്‍ത്താവേ, അങ്ങയുടെ ശക്‌തിയില്‍അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്‌തിപ്രഭാവത്തെഞങ്ങള്‍ പാടിപ്പുകഴ്‌ത്തും.

Holydivine