Psalms - Chapter 142
Holy Bible

1. ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെവിളിച്ചപേക്‌ഷിക്കുന്നു; ശബ്‌ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടുയാചിക്കുന്നു.
2. അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്‍െറ ആവലാതികള്‍ ചൊരിയുന്നു; എന്‍െറ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു.
3. ഞാന്‍ തളരുമ്പോള്‍ എന്‍െറ വഴിഅങ്ങ്‌ അറിയുന്നു; ഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കുകെണിവച്ചിരിക്കുന്നു,
4. വലത്തുവശത്തേക്കു നോക്കിഞാന്‍ കാത്തിരിക്കുന്നു; എന്നാല്‍, ആരും എന്നെ ശ്രദ്‌ധിക്കുന്നില്ല; ഒരു രക്‌ഷാകേന്‌ദ്രവും എനിക്ക്‌അവശേഷിക്കുന്നില്ല; ആരും എന്നെ പരിഗണിക്കുന്നുമില്ല.
5. കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ്‌ എന്‍െറ അഭയം, ജീവിക്കുന്നവരുടെ ദേശത്തുള്ള എന്‍െറ അവകാശം, എന്നു ഞാന്‍ പറഞ്ഞു.
6. എന്‍െറ നിലവിളി ശ്രദ്‌ധിക്കണമേ; എന്തെന്നാല്‍, ഞാന്‍ അങ്ങേയറ്റംതകര്‍ക്കപ്പെട്ടിരിക്കുന്നു; പീഡിപ്പിക്കുന്നവരില്‍നിന്ന്‌ എന്നെ രക്‌ഷിക്കണമേ! അവര്‍ എന്‍െറ ശക്‌തിക്ക്‌ അതീതരാണ്‌.
7. തടവറയില്‍നിന്ന്‌ എന്നെ മേചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ നാമത്തിനു നന്‌ദിപറയട്ടെ! നീതിമാന്‍മാര്‍ എന്‍െറ ചുറ്റും സമ്മേളിക്കും; എന്തെന്നാല്‍, അവിടുന്ന്‌ എന്നോടുദയ കാണിക്കും.

Holydivine