Psalms - Chapter 18
Holy Bible

1. കര്‍ത്താവേ! എന്‍െറ ശക്‌തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
2. അങ്ങാണ്‌ എന്‍െറ രക്‌ഷാശിലയും കോട്ടയും വിമോചകനും,എന്‍െറ ദൈവവും എനിക്ക്‌ അഭയംതരുന്ന പാറയും, എന്‍െറ പരിചയും രക്‌ഷാശൃംഗവുംഅഭയകേന്‌ദ്രവും.
3. സ്‌തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; അവിടുന്ന്‌ എന്നെ ശത്രുക്കളില്‍നിന്നു രക്‌ഷിക്കും.
4. മരണപാശം എന്നെ ചുറ്റി, വിനാശത്തിന്‍െറ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
5. പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്‍െറ കുരുക്ക്‌ എന്‍െറ മേല്‍ഇതാ വീഴുന്നു.
6. കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെവിളിച്ചപേക്‌ഷിച്ചു; എന്‍െറ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍െറ ആലയത്തില്‍നിന്ന്‌എന്‍െറ അപേക്‌ഷ കേട്ടു; എന്‍െറ നിലവിളി അവിടുത്തെകാതുകളിലെത്തി.
7. കര്‍ത്താവിന്‍െറ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്‌ഥാനങ്ങള്‍ ഇളകി,
8. അവിടുത്തെനാസികയില്‍നിന്നുധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്‌നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.
9. ആകാശം ചായിച്ച്‌ അവിടുന്ന്‌ ഇറങ്ങിവന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു.
10. കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്‍െറ ചിറകുകളില്‍അവിടുന്നു പാഞ്ഞുവന്നു.
11. അന്‌ധകാരംകൊണ്ട്‌ അവിടുന്ന്‌ആവരണം ചമച്ചു; ജലം നിറഞ്ഞകാര്‍മേഘങ്ങള്‍കൊണ്ടുവിതാനമൊരുക്കി.
12. അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്നതേജസ്‌സില്‍നിന്നു കന്‍മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍ പതിച്ചു.
13. കര്‍ത്താവ്‌ ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്‍െറ ശബ്‌ദം മുഴങ്ങിക്കേട്ടു, കന്‍മഴയും തീക്കനലും പൊഴിഞ്ഞു.
14. അവിടുന്ന്‌ അമ്പയച്ച്‌ അവരെ ചിതറിച്ചു; മിന്നല്‍പിണര്‍കൊണ്ട്‌ അവരെ പായിച്ചു.
15. കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍, അങ്ങയുടെ നാസികയില്‍നിന്നുപുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്‌ഥാനങ്ങള്‍ അനാവൃതമായി.
16. ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന്‌ എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന്‌അവിടുന്ന്‌ എന്നെ പൊക്കിയെടുത്തു.
17. പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; അവര്‍ എന്‍െറ ശക്‌തിക്കതീതരായിരുന്നു.
18. അനര്‍ഥകാലത്ത്‌ അവര്‍എന്‍െറ മേല്‍ ചാടിവീണു, കര്‍ത്താവ്‌ എനിക്ക്‌ അഭയമായിരുന്നു.
19. അവിടുന്ന്‌ എന്നെ വിശാലമായസ്‌ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍എന്നെ വിമോചിപ്പിച്ചു.
20. എന്‍െറ നീതിക്കൊത്തവിധംകര്‍ത്താവ്‌ എനിക്കു പ്രതിഫലം നല്‍കി; എന്‍െറ കൈകളുടെ നിര്‍മലതയ്‌ക്കുചേര്‍ന്നവിധം എനിക്കു പകരംതന്നു.
21. കര്‍ത്താവിന്‍െറ മാര്‍ഗത്തില്‍ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്‌ത്‌ എന്‍െറ ദൈവത്തില്‍നിന്നു ഞാന്‍ അകന്നുപോയില്ല.
22. അവിടുത്തെ കല്‍പനകള്‍എന്‍െറ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെനിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
23. അവിടുത്തെ മുന്‍പില്‍ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നുനിന്നു.
24. എന്‍െറ നീതിയും കൈകളുടെനിഷ്‌കളങ്കതയും കണ്ടു കര്‍ത്താവ്‌ എനിക്കു പ്രതിഫലം നല്‍കി.
25. വിശ്വസ്‌തനോട്‌ അങ്ങ്‌വിശ്വസ്‌തത പുലര്‍ത്തുന്നു; നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായിപെരുമാറുന്നു.
26. നിര്‍മലനോടു നിര്‍മലമായും ദുഷ്‌ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
27. വിനീതരെ അങ്ങ്‌ വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ്‌ വീഴ്‌ത്തുന്നു.
28. അങ്ങ്‌ എന്‍െറ ദീപം കൊളുത്തുന്നു; എന്‍െറ ദൈവമായ കര്‍ത്താവ്‌ എന്‍െറ അന്‌ധകാരം അകറ്റുന്നു.
29. അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്‍െറ ദൈവത്തിന്‍െറ സഹായത്താല്‍ഞാന്‍ കോട്ട ചാടിക്കടക്കും;
30. ദൈവത്തിന്‍െറ മാര്‍ഗം അവികലമാണ്‌; കര്‍ത്താവിന്‍െറ വാഗ്‌ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക്‌അവിടുന്നു പരിചയാണ്‌.
31. കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്‌? നമ്മുടെ ദൈവമല്ലാതെ രക്‌ഷാശില എവിടെയുണ്ട്‌?
32. അവിടുന്നു ശക്‌തികൊണ്ട്‌ എന്‍െറ അരമുറുക്കുന്നു; എന്‍െറ മാര്‍ഗം സുരക്‌ഷിതമാക്കുന്നു.
33. അവിടുന്ന്‌ എന്‍െറ കാലുകള്‍ക്കുമാന്‍പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെസുരക്‌ഷിതനായി നിറുത്തി.
34. എന്‍െറ കൈകളെ അവിടുന്നുയുദ്‌ധമുറ അഭ്യസിപ്പിച്ചു; എന്‍െറ കരങ്ങള്‍ക്കു പിച്ചളവില്ല്‌കുലയ്‌ക്കാന്‍ കഴിയും.
35. അങ്ങ്‌ എനിക്കു രക്‌ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെതാങ്ങിനിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.
36. എന്‍െറ പാത അങ്ങു വിശാലമാക്കി; എന്‍െറ കാലുകള്‍ വഴുതിയില്ല.
37. എന്‍െറ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
38. എഴുന്നേല്‍ക്കാനാവാത്തവിധംഅവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍െറ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.
39. യുദ്‌ധത്തിനായി ശക്‌തികൊണ്ട്‌അങ്ങ്‌ എന്‍െറ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ്‌ എനിക്ക്‌ അധീനമാക്കി.
40. എന്‍െറ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.
41. സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്‌ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട്‌ അവര്‍ നിലവിളിച്ചു; അവിടുന്ന്‌ ഉത്തരമരുളിയില്ല.
42. കാറ്റില്‍ പറക്കുന്ന ധൂളിപോലെഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43. ജനത്തിന്‍െറ കലഹത്തില്‍നിന്ന്‌അങ്ങ്‌ എന്നെ രക്‌ഷിച്ചു; അങ്ങ്‌ എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക്‌ അപരിചിതമായിരുന്നജനത എന്നെ സേവിച്ചു.
44. എന്നെക്കുറിച്ചു കേട്ടമാത്രയില്‍അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.
45. അന്യജനതകള്‍ക്കു ധൈര്യമറ്റു;കോട്ടകളില്‍നിന്നു വിറയലോടെഅവര്‍ പുറത്തുവന്നു.
46. കര്‍ത്താവു ജീവിക്കുന്നു; എന്‍െറ രക്‌ഷാശില വാഴ്‌ത്തപ്പെടട്ടെ; എന്‍െറ രക്‌ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ.
47. ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്‌തു;ജനതകളെ എനിക്ക്‌ അധീനമാക്കി.
48. ശത്രുക്കളില്‍നിന്ന്‌ അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍നിന്ന്‌ അവിടുന്ന്‌എന്നെ വിടുവിച്ചു.
49. ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്‌ഞതാസ്‌തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്‌തുതിക്കും.
50. തന്‍െറ രാജാവിന്‌ അവിടുന്നുവന്‍വിജയം നല്‍കുന്നു: തന്‍െറ അഭിഷിക്‌തനോട്‌ എന്നേക്കുംകാരുണ്യം കാണിക്കുന്നു; ദാവീദിനോടും അവന്‍െറ സന്തതിയോടും തന്നെ.

Holydivine