Psalms - Chapter 19
Holy Bible

1. ആകാശം ദൈവത്തിന്‍െറ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു.
2. പകല്‍ പകലിനോട്‌ അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്‌ഞാനം പകരുന്നു.
3. ഭാഷണമില്ല, വാക്കുകളില്ല,ശബ്‌ദംപോലും കേള്‍ക്കാനില്ല.
4. എന്നിട്ടും അവയുടെ സ്വരംഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്‍െറ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന്‌ ഒരു കൂടാരം അവിടുന്ന്‌ നിര്‍മിച്ചിരിക്കുന്നു.
5. മണവറയില്‍നിന്നു മണവാളനെന്നപോലെസൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെഅവന്‍ ഓട്ടം ആരംഭിക്കുന്നു.
6. ആകാശത്തിന്‍െറ ഒരറ്റത്ത്‌ അവന്‍ ഉദിക്കുന്നു; മറ്റേയറ്റത്ത്‌ അവന്‍െറ അയനം പൂര്‍ത്തിയാകുന്നു; അവന്‍െറ ചൂടില്‍നിന്ന്‌ ഒളിക്കാന്‍ഒന്നിനും കഴിയുകയില്ല.
7. കര്‍ത്താവിന്‍െറ നിയമം അവികലമാണ്‌; അത്‌ ആത്‌മാവിനു പുതുജീവന്‍ പകരുന്നു.
8. കര്‍ത്താവിന്‍െറ സാക്‌ഷ്യം വിശ്വാസ്യമാണ്‌; അതു വിനീതരെ വിജ്‌ഞാനികളാക്കുന്നു: കര്‍ത്താവിന്‍െറ കല്‍പനകള്‍നീതിയുക്‌തമാണ്‌; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്‍െറ പ്രമാണം വിശുദ്‌ധമാണ്‌; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9. ദൈവഭക്‌തി നിര്‍മലമാണ്‌; അത്‌ എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്‍െറ വിധികള്‍ സത്യമാണ്‌; അവ തികച്ചും നീതിപൂര്‍ണമാണ്‌.
10. അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്‌; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്‌.
11. അവതന്നെയാണ്‌ ഈ ദാസനെ പ്രബോധിപ്പിക്കുന്നത്‌; അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
12. എന്നാല്‍, സ്വന്തം തെറ്റുകള്‍മനസ്‌സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്‌ചകളില്‍നിന്ന്‌എന്നെ ശുദ്‌ധീകരിക്കണമേ!
13. ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍നിന്ന്‌ ഈ ദാസനെ കാത്തുകൊള്ളണമേ! അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ; അപ്പോള്‍ ഞാന്‍ നിര്‍മലനായിരിക്കും; മഹാപരാധങ്ങളില്‍നിന്നു ഞാന്‍ വിമുക്‌തനായിരിക്കും.
14. എന്‍െറ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്‍െറ അധരങ്ങളിലെ വാക്കുകളുംഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്‌ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

Holydivine