Psalms - Chapter 112
Holy Bible

1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്‌ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
2. അവന്‍െറ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്‌ധരുടെ തലമുറ അനുഗൃഹീതമാകും.
3. അവന്‍െറ ഭവനം സമ്പത്‌സമൃദ്‌ധമാകും; അവന്‍െറ നീതി എന്നേക്കും നിലനില്‍ക്കും.
4. പരമാര്‍ഥഹൃദയന്‌ അന്‌ധകാരത്തില്‍പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്‌ഠനുമാണ്‌.
5. ഉദാരമായി വായ്‌പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും.
6. നീതിമാന്‌ ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്‍െറ സ്‌മരണ എന്നേക്കും നിലനില്‍ക്കും.
7. ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല: അവന്‍െറ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്‌.
8. അവന്‍െറ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ പരാജയം കാണും.
9. അവന്‍ ദരിദ്രര്‍ക്ക്‌ ഉദാരമായി ദാനം ചെയ്യുന്നു; അവന്‍െറ നീതി എന്നേക്കും നിലനില്‍ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്‌സുയര്‍ത്തി നില്‍ക്കും.
10. ദുഷ്‌ടന്‍ അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്‍െറ ഉള്ളുരുകുന്നു; ദുഷ്‌ടന്‍െറ ആഗ്രഹം നിഷ്‌ഫലമാകും.

Holydivine