Psalms - Chapter 146
Holy Bible

1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; എന്‍െറ ആത്‌മാവേ, കര്‍ത്താവിനെസ്‌തുതിക്കുക.
2. ആയുഷ്‌കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്‌തുതിക്കും; ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍െറ ദൈവത്തിനു കീര്‍ത്തനം പാടും.
3. രാജാക്കന്‍മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്‌ക്കരുത്‌.
4. അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന്‌ അവന്‍െറ പദ്‌ധതികള്‍ മണ്ണടിയുന്നു.
5. യാക്കോബിന്‍െറ ദൈവം തുണയായിട്ടുള്ളവന്‍, തന്‍െറ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്‌ക്കുന്നവന്‍, ഭാഗ്യവാന്‍.
6. അവിടുന്നാണ്‌ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിച്ചത്‌; അവിടുന്ന്‌ എന്നേക്കും വിശ്വസ്‌തനാണ്‌.
7. മര്‍ദിതര്‍ക്ക്‌ അവിടുന്നു നീതിനടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ ആഹാരം നല്‍കുന്നു; കര്‍ത്താവു ബന്‌ധിതരെ മോചിപ്പിക്കുന്നു.
8. കര്‍ത്താവ്‌ അന്‌ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെഎഴുന്നേല്‍പിക്കുന്നു; അവിടുന്നു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു.
9. കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു; വിധവകളെയും അനാഥരെയും സംരക്‌ഷിക്കുന്നു; എന്നാല്‍, ദുഷ്‌ടരുടെ വഴി അവിടുന്നുനാശത്തിലെത്തിക്കുന്നു.
10. കര്‍ത്താവ്‌ എന്നേക്കും വാഴുന്നു; സീയോനേ, നിന്‍െറ ദൈവം തലമുറകളോളം വാഴും; കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.

Holydivine