Psalms - Chapter 42
Holy Bible

1. നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍െറ ഹൃദയം അങ്ങയെ തേടുന്നു.
2. എന്‍െറ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ്‌ എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക!
3. രാപകല്‍ കണ്ണീര്‍ എന്‍െറ ഭക്‌ഷണമായി; എവിടെ നിന്‍െറ ദൈവം എന്ന്‌ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു.
4. ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെഘോഷയാത്രയായി നയിച്ചു. ആഹ്‌ളാദാരവവും കൃതജ്‌ഞതാഗീതങ്ങളും ഉയര്‍ന്നു;ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.
5. എന്‍െറ ആത്‌മാവേ, നീ എന്തിനുവിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്‌ക്കുക. എന്‍െറ സഹായവും ദൈവവുമായഅവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.
6. എന്‍െറ ആത്‌മാവു വിഷാദംപൂണ്ടിരിക്കുന്നു; അതിനാല്‍ ജോര്‍ദാന്‍ പ്രദേശത്തുംഹെര്‍മോണിലും മിസാര്‍മലയിലുംവച്ച്‌ അങ്ങയെ ഞാന്‍ അനുസ്‌മരിക്കുന്നു.
7. അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെഇരമ്പല്‍കൊണ്ട്‌ ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളുംഎന്‍െറ മീതേ കടന്നുപോകുന്നു.
8. കര്‍ത്താവു പകല്‍സമയത്തുതന്‍െറ കാരുണ്യം വര്‍ഷിക്കുന്നു; രാത്രികാലത്ത്‌ അവിടുത്തേക്കുഞാന്‍ ഗാനമാലപിക്കും. എന്‍െറ ജീവന്‍െറ ദൈവത്തോടുള്ളപ്രാര്‍ഥനതന്നെ.
9. അവിടുന്ന്‌ എന്നെ മറന്നതെന്തുകൊണ്ട്‌, ശത്രുവിന്‍െറ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്‌, എന്ന്‌ എന്‍െറ രക്‌ഷാശിലയായദൈവത്തോടു ഞാന്‍ ചോദിക്കും.
10. നിന്‍െറ ദൈവം എവിടെ എന്ന്‌ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്‌ദനം ഞാന്‍ ഏല്‍ക്കുന്നു.
11. എന്‍െറ ആത്‌മാവേ, നീ എന്തിനുവിഷാദിക്കുന്നു, നീ എന്തിനുനെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‌ക്കുക; എന്‍െറ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.

Holydivine