Psalms - Chapter 130
Holy Bible

1. കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു.
2. കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച്‌ എന്‍െറ യാചനകളുടെസ്വരം ശ്രവിക്കണമേ!
3. കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും?
4. എന്നാല്‍, അങ്ങ്‌ പാപം പൊറുക്കുന്നവനാണ്‌; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്‌തികളോടെ നില്‍ക്കുന്നു.
5. ഞാന്‍ കാത്തിരിക്കുന്നു, എന്‍െറ ആത്‌മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്‌ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
6. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്‌ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.
7. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്‌ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്‌; അവിടുന്ന്‌ ഉദാരമായി രക്‌ഷ നല്‍കുന്നു.
8. ഇസ്രായേലിനെ അവന്‍െറ അകൃത്യങ്ങളില്‍നിന്ന്‌അവിടുന്നു മോചിപ്പിക്കുന്നു.

Holydivine