- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- 52
- 53
- 54
- 55
- 56
- 57
- 58
- 59
- 60
- 61
- 62
- 63
- 64
- 65
- 66
- 67
- 68
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- 78
- 79
- 80
- 81
- 82
- 83
- 84
- 85
- 86
- 87
- 88
- 89
- 90
- 91
- 92
- 93
- 94
- 95
- 96
- 97
- 98
- 99
- 100
- 101
- 102
- 103
- 104
- 105
- 106
- 107
- 108
- 109
- 110
- 111
- 112
- 113
- 114
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- 132
- 133
- 134
- 135
- 136
- 137
- 138
- 139
- 140
- 141
- 142
- 143
- 144
- 145
- 146
- 147
- 148
- 149
- 150
Psalms - Chapter 102
1. കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ.
2. എന്‍െറ കഷ്‌ടതയുടെ ദിനത്തില്‍ അങ്ങ്‌എന്നില്‍നിന്നു മുഖം മറയ്‌ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍വേഗം എനിക്കുത്തരമരുളണമേ!
3. എന്‍െറ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്‍െറ അസ്‌ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു.
4. എന്‍െറ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍മറന്നുപോകുന്നു.
5. കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി.
6. ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും.
7. ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്‌ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.
8. എന്‍െറ ശത്രുക്കള്‍ ഇടവിടാതെ എന്നെനിന്‌ദിക്കുന്നു; എന്നെ വൈരികള്‍എന്‍െറ പേരുചൊല്ലി ശപിക്കുന്നു.
9. ചാരം എന്‍െറ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്‍െറ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.
10. അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.
11. സായാഹ്‌നത്തിലെ നിഴല്‍പോലെ എന്‍െറ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞുപോകുന്നു.
12. കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്‌ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.
13. അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്‌ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.
14. അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു.
15. ജനതകള്‍ കര്‍ത്താവിന്‍െറ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും.
16. കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്‍െറ മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.
17. അഗതികളുടെ പ്രാര്‍ഥന അവിടുന്നുപരിഗണിക്കും; അവരുടെയാചനകള്‍ നിരസിക്കുകയില്ല.
18. ഭാവിതലമുറയ്‌ക്കുവേണ്ടി, ഇനിയുംജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെസ്‌തുതിക്കാന്‍വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
19. തടവുകാരുടെ ഞരക്കം കേള്‍ക്കാനും
20. മരണത്തിനു വിധിക്കപ്പെട്ടവരെസ്വതന്ത്രരാക്കാനുംവേണ്ടി അവിടുന്നു തന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍നിന്നു താഴേക്കു നോക്കി; സ്വര്‍ഗത്തില്‍നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
21. ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
22. കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്‍െറ നാമവും ജറുസലെമില്‍ അവിടുത്തെ സ്‌തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.
23. അവിടുന്ന് ആയുസ്‌സിന്‍െറ മധ്യത്തില്‍വച്ചുതന്നെ എന്‍െറ ശക്‌തി തകര്‍ത്തു; അവിടുന്ന് എന്‍െറ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.
24. വത്‌സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്‍െറ ദൈവമേ, എന്‍െറ ആയുസ്‌സിന്‍െറ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ യാചിക്കുന്നു.
25. പണ്ട് അവിടുന്നു ഭൂമിക്ക് അടിസ്‌ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.
26. അവനശിച്ചുപോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും; ഉടുപ്പുമാറുന്നതുപോലെ അങ്ങ് അവയെ മാറ്റും; അവ കടന്നുപോവുകയും ചെയ്യും.
27. എന്നാല്‍, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്‌സരങ്ങള്‍ക്ക് അവസാനമില്ല.
28. അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്‌ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.