Psalms - Chapter 30
Holy Bible

1. കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്‌ത്തും, അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; എന്‍െറ ശത്രു എന്‍െറ മേല്‍വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
2. എന്‍െറ ദൈവമായ കര്‍ത്താവേ,ഞാനങ്ങയോടു നിലവിളിച്ച്‌ അപേക്‌ഷിച്ചു, അവിടുന്ന്‌ എന്നെസുഖപ്പെടുത്തുകയും ചെയ്‌തു.
3. കര്‍ത്താവേ, അവിടുന്ന്‌ എന്നെപാതാളത്തില്‍നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന്‌എന്നെ ജീവനിലേക്ക്‌ ആനയിച്ചു.
4. കര്‍ത്താവിന്‍െറ വിശുദ്‌ധരേ, അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍; അവിടുത്തെ പരിശുദ്‌ധനാമത്തിനുകൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
5. എന്തെന്നാല്‍, അവിടുത്തെ കോപംനിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തംനിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെസന്തോഷത്തിന്‍െറ വരവായി.
6. ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന്‌ ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു.
7. കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നെ ശക്‌തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.
8. കര്‍ത്താവേ, അങ്ങയോടു ഞാന്‍ നിലവിളിച്ചു; ഞാന്‍ കര്‍ത്താവിനോടുയാചിച്ചു.
9. ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ എന്‍െറ മരണംകൊണ്ട്‌ എന്തു ഫലം? ധൂളി അങ്ങയെ വാഴ്‌ത്തുമോ? അത്‌ അങ്ങയുടെ വിശ്വസ്‌തതയെപ്രഘോഷിക്കുമോ?
10. കര്‍ത്താവേ, എന്‍െറ യാചന കേട്ട്‌എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, അവിടുന്ന്‌ എന്നെസഹായിക്കണമേ!
11. അവിടുന്ന്‌ എന്‍െറ വിലാപത്തെആനന്‌ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രമഴിച്ച്‌,ആനന്‌ദമണിയിച്ചു.
12. ഞാന്‍ മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.

Holydivine