Psalms - Chapter 48
Holy Bible

1. കര്‍ത്താവ്‌ ഉന്നതനാണ്‌; നമ്മുടെ ദൈവത്തിന്‍െറ നഗരത്തില്‍അത്യന്തം സ്‌തുത്യര്‍ഹനുമാണ്‌.
2. ഉയര്‍ന്നു മനോഹരമായ അവിടുത്തെവിശുദ്‌ധ ഗിരി ഭൂമി മുഴുവന്‍െറയും സന്തോഷമാണ്‌; അങ്ങു വടക്കുള്ള സീയോന്‍പര്‍വതംഉന്നതനായരാജാവിന്‍െറ നഗരമാണ്‌.
3. അതിന്‍െറ കോട്ടകള്‍ക്കുള്ളില്‍ ദൈവംസുനിശ്‌ചിതമായ അഭയകേന്‌ദ്രമായിവെളിപ്പെട്ടിരിക്കുന്നു.
4. ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
5. സീയോനെ കണ്ട്‌ അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്‌തു.
6. അവിടെവച്ച്‌ അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദനഅവരെ ഗ്രസിച്ചു.
7. കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.
8. നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്ന അവിടുത്തെനഗരത്തില്‍ത്തന്നെ.
9. ദൈവമേ, അങ്ങയുടെ ആലയത്തില്‍ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
10. ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെഅങ്ങയുടെ സ്‌തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.
11. സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!
12. സീയോനു ചുറ്റും സഞ്ചരിക്കുവിന്‍;അതിനു പ്രദക്‌ഷിണം വയ്‌ക്കുവിന്‍,അതിന്‍െറ ഗോപുരങ്ങള്‍ എണ്ണുവിന്‍.
13. അതിന്‍െറ കൊത്തളങ്ങളെ ശ്രദ്‌ധിക്കുകയും
14. കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍; ഇവിടെയാണു ദൈവം; ഈ ദൈവമാണ്‌ എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന്‌ എന്നും നമ്മെനയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.

Holydivine