Psalms - Chapter 52
Holy Bible

1. ശക്‌തനായ മനുഷ്യാ, ദൈവഭക്‌തര്‍ക്കെതിരേ ചെയ്‌ത ദുഷ്‌ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു?
2. ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്‍െറ നാവു മൂര്‍ച്ചയുള്ളക്‌ഷൗരക്കത്തിപോലെയാണ്‌.
3. നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവുംനീ ഇഷ്‌ടപ്പെടുന്നു.
4. വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക്‌ ഇഷ്‌ടം.
5. ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്‍െറ കൂടാരത്തില്‍നിന്ന്‌ അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.
6. നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച്‌ അവര്‍ പറയും:
7. ഇതാ, ദൈവത്തില്‍ശരണംവയ്‌ക്കാത്ത മനുഷ്യന്‍; സ്വന്തം സമ്പത്‌സമൃദ്‌ധിയില്‍വിശ്വാസമര്‍പ്പിച്ചവന്‍; അക്രമത്തില്‍ അഭയം തേടിയവന്‍.
8. ദൈവത്തിന്‍െറ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍; ദൈവത്തിന്‍െറ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.
9. അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്‌ദി പറയും; അങ്ങയുടെ ഭക്‌തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രഷ്‌ഠമാണ്‌.

Holydivine