Psalms - Chapter 75
Holy Bible

1. ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്‌ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്‌ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുകയുംഅങ്ങയുടെ അദ്‌ഭുത പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
2. ഞാന്‍ നിര്‍ണയി ച്ചസമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.
3. ഭൂമി സകലനിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോള്‍, ഞാനാണ്‌ അതിന്‍െറ തൂണുകളെ ഉറപ്പിച്ചു നിര്‍ത്തുന്നത്‌.
4. വന്‍പുപറയരുതെന്ന്‌ അഹങ്കാരികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്‌ടരോടും ഞാന്‍ പറയുന്നു.
5. ആകാശത്തിനെതിരേ കൊമ്പുയര്‍ത്തരുത്‌;ഗര്‍വോടെ സംസാരിക്കുകയുമരുത്‌.
6. കിഴക്കുനിന്നോ പടിഞ്ഞാറു നിന്നോമരുഭൂമിയില്‍ നിന്നോ അല്ല ഉയര്‍ച്ചവരുന്നത്‌.
7. ഒരുവനെ താഴ്‌ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്‌.
8. നുരഞ്ഞു പൊന്തുന്ന വീര്യമേറിയവീഞ്ഞുനിറഞ്ഞപാനപാത്രംകര്‍ത്താവിന്‍െറ കൈയിലുണ്ട്‌; അവിടുന്ന്‌ അതു പകര്‍ന്നു കൊടുക്കും; ഭൂമിയിലെ സകല ദുഷ്‌ടരും അതുമട്ടുവരെ ഊറ്റിക്കുടിക്കും.
9. എന്നാല്‍, ഞാന്‍ എന്നേക്കും ആഹ്‌ളാദിക്കും; യാക്കോബിന്‍െറ ദൈവത്തിനു ഞാന്‍ സ്‌തുതിഗീതമാലപിക്കും.
10. ദുഷ്‌ടരുടെ കൊമ്പുകള്‍ അവിടുന്ന്‌വിച്‌ഛേദിക്കും; നീതിമാന്‍മാരുടെ കൊമ്പുകള്‍ ഉയര്‍ത്തപ്പെടും.

Holydivine