Psalms - Chapter 57
Holy Bible

1. എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്‌; വിനാശത്തിന്‍െറ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.
2. അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.
3. അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച്‌ എന്നെ രക്‌ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്‌ജിപ്പിക്കും; ദൈവം തന്‍െറ കാരുണ്യവുംവിശ്വസ്‌തതയും അയയ്‌ക്കും,
4. മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍; അവയുടെ പല്ലുകള്‍ കുന്തങ്ങളുംഅസ്‌ത്രങ്ങളുമാണ്‌, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.
5. ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ; അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
6. അവര്‍ എന്‍െറ കാലടികള്‍ക്കു വലവിരിച്ചു; എന്‍െറ മനസ്‌സിടിഞ്ഞുപോയി അവര്‍ എന്‍െറ വഴിയില്‍ കുഴികുഴിച്ചു;അവര്‍ തന്നെ അതില്‍ പതിച്ചു.
7. എന്‍െറ ഹൃദയം അചഞ്ചലമാണ്‌; ദൈവമേ, എന്‍െറ ഹൃദയം അചഞ്ചലമാണ്‌; ഞാന്‍ അങ്ങയെ പാടിസ്‌തുതിക്കും.
8. എന്‍െറ ഹൃദയമേ, ഉണരുക: വീണയും കിന്നരവും ഉണരട്ടെ; ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും.
9. കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ഞാന്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്‌ത്തും.
10. അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്‌തതമേഘങ്ങളോളവും വലുതാണ്‌.
11. ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വംഭൂമിയിലെങ്ങും നിറയട്ടെ!

Holydivine