Psalms - Chapter 45
Holy Bible

1. എന്‍െറ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്‍െറ തൂലികയ്‌ക്കു തുല്യമാണ്‌ എന്‍െറ നാവ്‌.
2. നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്‌ദരന്‍, നിന്‍െറ അധരങ്ങളില്‍ വചോവിലാസംതുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായിഅനുഗ്രഹിച്ചിരിക്കുന്നു.
3. വീരപുരുഷാ, മഹത്വത്തിന്‍െറയുംതേജസ്‌സിന്‍െറയുംവാള്‍ അരയില്‍ ധരിക്കുക.
4. സത്യത്തിനും നീതിയുടെ സംരക്‌ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്‍െറ വലത്തുകൈ ഭീതി വിതയ്‌ക്കട്ടെ!
5. രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്‍െറ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്‍െറ കീഴില്‍ അമരും.
6. നിന്‍െറ ദിവ്യസിംഹാസനംഎന്നേക്കും നിലനില്‍ക്കുന്നു; നിന്‍െറ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്‌.
7. നീ നീതിയെ സ്‌നേഹിക്കുകയുംദുഷ്‌ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്‍െറ ദൈവം,നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തിആനന്‌ദത്തിന്‍െറ തൈലംകൊണ്ട്‌അഭിഷേകംചെയ്‌തു.
8. നിന്‍െറ അങ്കി നറുംപശയുംചന്‌ദനവും ലവംഗവും കൊണ്ട്‌സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍നിന്ന്‌തന്ത്രീനാദം നിന്നെ ആനന്‌ദിപ്പിക്കുന്നു.
9. നിന്‍െറ അന്തഃപുരവനിതകളില്‍രാജകുമാരിമാരുണ്ട്‌; നിന്‍െറ വലത്തുവശത്ത്‌ ഓഫീര്‍സ്വര്‍ണം അണിഞ്ഞരാജ്‌ഞി നില്‍ക്കുന്നു.
10. മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക; നിന്‍െറ ജനത്തെയുംപിതൃഭവനത്തെയും മറക്കുക.
11. അപ്പോള്‍ രാജാവു നിന്‍െറ സൗന്‌ദര്യത്തില്‍ ആകൃഷ്‌ടനാകും, അവന്‍ നിന്‍െറ നാഥനാണ്‌,അവനെ വണങ്ങുക.
12. ടയിര്‍നിവാസികള്‍ നിന്‍െറ പ്രീതി കാംക്‌ഷിച്ച്‌ ഉപഹാരങ്ങള്‍ അര്‍പ്പിക്കും.
13. ധനികന്‍മാര്‍ എല്ലാവിധ സമ്പത്തുംകാഴ്‌ചവയ്‌ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.
14. വര്‍ണശബളമായ അങ്കിയണിയിച്ച്‌അവളെ രാജസന്നിധിയിലേക്ക്‌ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍അവള്‍ക്ക്‌ അകമ്പടിസേവിക്കുന്നു.
15. ആഹ്‌ളാദഭരിതരായി അവര്‍രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.
16. നിന്‍െറ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെസ്‌ഥാനത്ത്‌ അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെഅധിപതികളായി വാഴിക്കും.
17. തലമുറതോറും നിന്‍െറ നാമംകീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.

Holydivine