Job - Chapter 35
Holy Bible

1. എലീഹു പറഞ്ഞു:
2. ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? ദൈവത്തിന്‍െറ മുന്‍പാകെ നിഷ്‌കളങ്കനാണെന്നുനിനക്കു പറയാന്‍ കഴിയുമോ?
3. എനിക്ക്‌ എന്തു ഗുണം, പാപിയാകാതിരുന്നാല്‍എന്തു മെച്ചം എന്നു നീ ചോദിക്കുന്നു.
4. ഞാന്‍ നിനക്കും നിന്നോടുകൂടെയുള്ളസ്‌നേഹിതന്‍മാര്‍ക്കും മറുപടി നല്‍കാം:
5. ആകാശത്തിലേക്കു നോക്കിക്കാണുക; ഇതാ, നിന്നെക്കാള്‍ ഉയര്‍ന്ന മേഘങ്ങള്‍.
6. നീ പാപം ചെയ്‌തുവെങ്കില്‍ അവിടുത്തേക്ക്‌ എതിരായി നീ എന്തു നേടി? നിന്‍െറ അകൃത്യങ്ങള്‍ പെരുകിയാല്‍ അത്‌ അവിടുത്തെ ബാധിക്കുമോ?
7. നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക്‌ എന്തുകൊടുക്കുന്നു? അല്ലെങ്കില്‍, നിന്നില്‍നിന്ന്‌ അവിടുന്ന്‌എന്തു സ്വീകരിക്കുന്നു?
8. നിന്‍െറ ദുഷ്‌ടത നിന്നെപ്പോലെ ഒരുവനെ സ്‌പര്‍ശിക്കുന്നു; നിന്‍െറ നീതിയും അങ്ങനെതന്നെ.
9. മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു; ശക്‌തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
10. മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു; ശക്‌തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
11. എന്നാല്‍, രാത്രിയില്‍ ആനന്‌ദഗീതങ്ങള്‍ പകരുന്നവനും മൃഗങ്ങളെക്കാള്‍ ബുദ്‌ധിയും ആകാശപ്പറവകളെക്കാള്‍ അറിവുംനല്‍കുന്നവനുമായ എന്‍െറ സ്രഷ്‌ടാവായ ദൈവം എവിടെഎന്ന്‌ ആരും ചോദിക്കുന്നില്ല.
12. അവിടെ അവര്‍ നിലവിളിക്കുന്നു; എന്നാല്‍, ദുഷ്‌ടരുടെ അഹങ്കാരം നിമിത്തം അവിടുന്ന്‌ ഉത്തരം നല്‍കുന്നില്ല.
13. തീര്‍ച്ചയായും പൊള്ളയായ നിലവിളിദൈവം ശ്രവിക്കുകയില്ല; സര്‍വശക്‌തന്‍ അതു പരിഗണിക്കുകയുമില്ല.
14. നീ അവിടുത്തെ കാണുന്നില്ലെന്നും നിന്‍െറ പരാതികള്‍ അവിടുത്തെമുന്‍പിലാണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നുംപറയുമ്പോള്‍, ആ പരിഗണനകുറവായിരിക്കും.
15. ഇപ്പോള്‍ അവിടുത്തെ കോപം ശിക്‌ഷനല്‍കാത്തതുകൊണ്ടും അവിടുന്ന്‌ പാപങ്ങള്‍ അധികംശ്രദ്‌ധിക്കാത്തതുകൊണ്ടും,
16. ജോബ്‌ പൊള്ളവാക്കുകള്‍ ഉതിര്‍ക്കുന്നു; അര്‍ഥമില്ലാത്ത വാക്കുകള്‍ ചൊരിയുന്നു.

Holydivine