Job - Chapter 18
Holy Bible

1. ഷൂഹ്യനായ ബില്‍ദാദ്‌ പറഞ്ഞു:
2. എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്‌ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.
3. എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു ഭോഷന്‍മാരായി ഞങ്ങളെ കണക്കാക്കുന്നു.
4. കോപാവേശത്താല്‍ തന്നെത്തന്നെചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്‌തമാകണമോ? പാറയെ അതിന്‍െറ സ്‌ഥാനത്തുനിന്നു നീക്കണമോ?
5. ദുഷ്‌ടന്‍െറ പ്രകാശം കെടുത്തിയിരിക്കുന്നു. അവന്‍െറ അഗ്‌നി ജ്വലിക്കുന്നില്ല.
6. അവന്‍െറ കൂടാരത്തില്‍ പ്രകാശം ഇരുളായി മാറിയിരിക്കുന്നു; അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.
7. ദൃഢമായിരുന്ന അവന്‍െറ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവന്‍െറ പദ്‌ധതികള്‍തന്നെ അവനെ നശിപ്പിക്കുന്നു.
8. അവന്‍ നടന്നുചെന്ന്‌ വലയില്‍ കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണ്‌ നടക്കുന്നത്‌.
9. കുരുക്ക്‌ അവന്‍െറ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു.
10. അവനെ കുടുക്കാന്‍ തറയില്‍ കയര്‍ഒളിച്ചു വച്ചിരിക്കുന്നു; പാതയില്‍ ഒരു കെണിയും.
11. എല്ലാവശത്തുംനിന്നു കൊടുംഭീതികള്‍അവനെ ഭയപ്പെടുത്തുകയുംവേട്ടയാടുകയും ചെയ്യുന്നു.
12. വിശപ്പുകൊണ്ട്‌ അവന്‍െറ ശക്‌തിക്‌ഷയിച്ചിരിക്കുന്നു; വിനാശം അവന്‍െറ ഇടര്‍ ച്ചകാത്തിരിക്കുന്നു.
13. രോഗം അവന്‍െറ ചര്‍മത്തെ കാര്‍ന്നു തിന്നുന്നു; മൃത്യു അവന്‍െറ അവയവങ്ങളെയും.
14. അവന്‍ ആശ്രയിച്ചിരുന്ന കൂടാരത്തില്‍നിന്ന്‌അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിന്‍െറ അടുത്തേക്ക്‌അവന്‍ നയിക്കപ്പെടും.
15. അന്യര്‍ അവന്‍െറ കൂടാരത്തില്‍ വസിക്കും; അവന്‍െറ ഭവനത്തിന്‍മേല്‍ ഗന്‌ധകം വര്‍ഷിക്കപ്പെടും.
16. അവന്‍െറ വേരുകള്‍ ഉണങ്ങിപ്പോകും; അവന്‍െറ ശാഖകള്‍ വാടിയുണങ്ങും.
17. ഭൂമിയില്‍നിന്ന്‌ അവന്‍െറ സ്‌മരണമാഞ്ഞുപോകും. തെരുവീഥിയില്‍ അവന്‍െറ പേര്‌ ഇല്ലാതാകും.
18. പ്രകാശത്തില്‍നിന്ന്‌ അന്‌ധകാരത്തിലേക്ക്‌ അവനെ തള്ളിയിടുകയും ലോകത്തില്‍നിന്ന്‌ അവനെ ഓടിച്ചുകളയുകയും ചെയ്യും.
19. സ്വജനത്തിന്‍െറ യിടയില്‍ അവനുസന്തതികളോ പിന്‍ഗാമികളോഉണ്ടായിരിക്കുകയില്ല; അവന്‍െറ പാര്‍പ്പിടത്തില്‍ ആരും അവശേഷിക്കുകയില്ല.
20. അവന്‍െറ ദിനം കണ്ടു പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും.
21. അധര്‍മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്‌.ദൈവത്തെ അറിയാത്തവരുടെ സ്‌ഥലത്ത്‌ ഇതു സംഭവിക്കും.

Holydivine