Exodus - Chapter 7
Holy Bible

1. കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്‌ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്‍െറ സഹോദര നായ അഹറോന്‍, നിന്‍െറ പ്രവാചകനായിരിക്കും.
2. ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്‍െറ രാജ്യത്തുനിന്ന്‌ ഇസ്രായേല്‍ക്കാരെ വിട്ടയയ്‌ക്കാന്‍വേണ്ടി നിന്‍െറ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ.
3. ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്‌തു രാജ്യത്തു വളരെയേറെഅടയാളങ്ങളും അദ്‌ഭുതങ്ങളും പ്രവര്‍ത്തിക്കും.
4. എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്‌തിനെ കഠിനമായി ശിക്‌ഷിച്ച്‌, എന്‍െറ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്‌തില്‍ നിന്നു പുറത്തുകൊണ്ടുവരും.
5. ഞാന്‍ ഈജിപ്‌തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന്‌ മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന്‌ ഈജിപ്‌തുകാര്‍ മനസ്സിലാക്കും.
6. മോശയും അഹറോനും കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
7. അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്‌ക്ക്‌ എണ്‍പതും അഹറോന്‌ എണ്‍പത്തിമൂന്നും വയസ്സായിരുന്നു.
8. കര്‍ത്താവ്‌ മോശയോടും അഹറോനോടും പറഞ്ഞു:
9. ഫറവോ നിങ്ങളോട്‌ ഒരടയാളം ആവശ്യപ്പെടുന്ന പക്‌ഷം നീ അഹറോനോടു നിന്‍െറ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം.
10. അത്‌ സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന്‌ കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു.
11. അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്‌ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്‌തിലെ മന്ത്രവാദികളും അപ്രകാരം ചെയ്‌തു.
12. അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്‍െറ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13. കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല.
14. കര്‍ത്താവു മോശയോടു പറഞ്ഞു: ഫറവോ കഠിനഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ജനത്തെ വിട്ടയയ്‌ക്കാന്‍ വിസമ്മതിക്കുന്നു.
15. രാവിലെ നീ ഫറവോയുടെ അടുത്തേക്കുപോകുക. അവന്‍ നദിയിലേക്കിറങ്ങിവരുമ്പോള്‍ നീ നദീതീരത്ത്‌ അവനെ കാത്തു നില്‍ക്കണം; സര്‍പ്പമായി മാറിയ വടിയും കൈയിലെടുത്തുകൊള്ളുക.
16. നീ അവനോടു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ്‌ എന്നെ നിന്‍െറ യടുത്തേക്ക യച്ചത്‌, മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്‍െറ ജനത്തെ അയയ്‌ക്കുക എന്ന്‌ ആവ ശ്യപ്പെടാനാണ്‌. എന്നാല്‍, നീ ഇതുവരെ അത്‌ അനുസരിച്ചില്ല.
17. കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന്‌ ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്‍െറ കൈയിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്‍മേല്‍ അടിക്കും.
18. ജലം രക്‌തമയമായി മാറും. നദിയിലെ മത്‌സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്‌ധം വമിക്കും. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്‌തുകാര്‍ക്കു കഴിയാതെവരും.
19. കര്‍ത്താവു മോശയോട്‌ ആജ്‌ഞാപിച്ചു: അഹറോനോടു പറയുക, നീ വടി കൈയിലെടുത്ത്‌ നിന്‍െറ കൈ ഈജിപ്‌തിലെ ജലത്തിന്‍മേല്‍, അവിടത്തെനദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍ നീട്ടുക. ജലം രക്‌തമായി മാറും. ഈജിപ്‌തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍പോലും രക്‌തം കാണപ്പെടും.
20. കര്‍ത്താവു കല്‍പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്‍െറ സേവകരുടെയും മുന്‍പില്‍വച്ച്‌ അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്‌തമായി മാറി.
21. നദിയിലെ മത്‌സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗന്‌ധം വമിച്ചു; ഈജിപ്‌തുകാര്‍ക്ക്‌ നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്‌തിലെങ്ങും രക്‌തം കാണപ്പെട്ടു.
22. ഈജിപ്‌തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്‌തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല.
23. ഫറവോ തന്‍െറ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല.
24. നദീജലം കുടിക്കുക അസാധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്‌തുകാര്‍ കുടിക്കാന്‍ വെ ള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
25. കര്‍ത്താവു നദിയെ പ്രഹരിച്ചിട്ട്‌ ഏഴുദിവസം കഴിഞ്ഞു.

Holydivine