Hosea - Chapter 9
Holy Bible

1. ഇസ്രായേല്‍, നീ സന്തോഷിക്കേണ്ടാ. ജനതകളെപ്പോലെ ആഹ്‌ളാദിക്കേണ്ടാ. നീ നിന്‍െറ ദൈവത്തെ പരിത്യജിച്ച്‌, പരസംഗത്തില്‍ ഏര്‍പ്പെട്ടു. എല്ലാ മെതിക്കളത്തിലും നീ വേശ്യാവേതനം അഭിലഷിച്ചു.
2. മെതിക്കളവും മുന്തിരിച്ചക്കും അവരെ പോറ്റുകയില്ല; അവര്‍ക്കു പുതുവീഞ്ഞു ലഭിക്കുകയില്ല.
3. അവര്‍ കര്‍ത്താവിന്‍െറ ദേശത്തു വസിക്കുകയില്ല; എഫ്രായിം ഈജിപ്‌തിലേക്കു മടങ്ങും. അസ്‌സീറിയായില്‍വച്ച്‌ അവര്‍ അശുദ്‌ധഭക്‌ഷണം കഴിക്കും.
4. അവര്‍ കര്‍ത്താവിനു വീഞ്ഞ്‌ നൈവേദ്യമായി ഒഴുക്കുകയില്ല; തങ്ങളുടെ ബലികള്‍ കൊണ്ട്‌ അവിടുത്തെ പ്രസാദിപ്പിക്കുകയുമില്ല. അവരുടെ ആഹാരം വിലാപകരുടേതുപോലെയായിരിക്കും. അതു ഭക്‌ഷിക്കുന്നവരെല്ലാവരുംമലിനരാക്കപ്പെടും. അവരുടെ ആഹാരം വിശപ്പടക്കാന്‍മാത്രമേ ഉണ്ടാവൂ. അതു കര്‍ത്താവിന്‍െറ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുകയില്ല.
5. നിശ്‌ചിത തിരുനാളിലും കര്‍ത്താവിന്‍െറ ഉത്‌സവദിനത്തിലും നിങ്ങള്‍ എന്തു ചെയ്യും?
6. നാശത്തില്‍നിന്ന്‌ അവര്‍ ഓടിയകലുന്നു. ഈജിപ്‌ത്‌ അവരെ ഒരുമിച്ചുകൂട്ടും. മെംഫിസ്‌ അവരെ സംസ്‌കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങള്‍ കൊടിത്തൂവ കര സ്‌ഥമാക്കും; അവരുടെ കൂടാരങ്ങളില്‍ മുള്‍ച്ചെടികള്‍ വളരും.
7. ശിക്‌ഷയുടെ ദിനങ്ങള്‍ വന്നു കഴിഞ്ഞു; പ്രതികാരത്തിന്‍െറ ദിനങ്ങള്‍ ആഗതമായി. ഇസ്രായേല്‍ അത്‌ അനുഭവിച്ചറിയും. നിന്‍െറ വലിയ അപരാധവും വിദ്വേഷവും നിമിത്തം പ്രവാചകന്‍ നിങ്ങള്‍ക്കു വിഡ്‌ഢിയായി; ആത്‌മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.
8. എന്‍െറ ദൈവത്തിന്‍െറ ജനമായ എഫ്രായിമിന്‍െറ കാവല്‍ക്കാരനാണ്‌ പ്രവാചകന്‍. എങ്കിലും അവന്‍െറ വഴികളില്‍ കെണിവെച്ചിരിക്കുന്നു. അവന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.
9. ഗിബെയായിലെ ദിനങ്ങളിലെന്നപോലെ അവര്‍ അത്യന്തം ദുഷിച്ചുപോയിരിക്കുന്നു. അവിടുന്ന്‌ അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്‌ഷ നല്‍കും.
10. മരുഭൂമിയില്‍ മുന്തിരിയെന്നപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെണ്ടത്തി; അത്തിവൃക്‌ഷത്തിലെ ആദ്യകാലഫലംപോലെ, നിങ്ങളുടെ പിതാക്കന്‍മാരെ ഞാന്‍ കണ്ടു. എന്നാല്‍, ബാല്‍പെയോറില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു പ്രതിഷ്‌ഠിച്ചു; അവര്‍ സ്‌നേഹിച്ചവസ്‌തുവിനെപ്പോലെ അവരും മ്‌ളേച്‌ഛരായിത്തീര്‍ന്നു.
11. എഫ്രായിമിന്‍െറ മഹത്വം പക്‌ഷിയെപ്പോലെ പറന്നകലും. അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ ഉണ്ടാവില്ല.
12. അവര്‍ കുട്ടികളെ വളര്‍ത്തിയാല്‍തന്നെ ആരും അവശേഷിക്കാത്തവിധം അവരെ ഞാന്‍ സന്താന രഹിതരാക്കും; ഞാന്‍ അവരില്‍ നിന്ന്‌ അക ലുമ്പോള്‍ അവര്‍ക്കു ദുരിതം!
13. എഫ്രായി മിന്‍െറ സന്തതികളെ ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്‌ക്കപ്പെട്ടവരായി ഞാന്‍ കാണുന്നു. എഫ്രായിമിനു തന്‍െറ പുത്രന്‍മാരെ കൊലക്കളത്തിലേക്കു നയിക്കേണ്ടിവരും.
14. കര്‍ത്താവേ, അവര്‍ക്കു കൊടുക്കുക - അങ്ങ്‌ എന്തു കൊടുക്കും? അവര്‍ക്ക്‌ അലസിപ്പോകുന്ന ഗര്‍ഭപാത്രവും വരണ്ട സ്‌തനങ്ങളും കൊടുക്കുക.
15. അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെ വച്ച്‌ ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്‍െറ ഭവനത്തില്‍നിന്ന്‌ അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും. ഞാന്‍ അവരെ മേലില്‍ സ്‌നേഹിക്കുകയില്ല. അവരുടെ പ്രഭുക്കന്‍മാര്‍ ധിക്കാരികളാണ്‌.
16. എഫ്രായിമിന്‌ മുറിവേറ്റു; അവരുടെ വേരുകള്‍ ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ക്കു മക്കളുണ്ടായാല്‍തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും.
17. എന്‍െറ ദൈവം അവരെ പുറംതള്ളും. കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും.

Holydivine