Luke - Chapter 7
Holy Bible

1. യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച്‌ കഫര്‍ണാമിലേക്കുപോയി.
2. അവിടെ ഒരു ശതാധിപന്‍െറ ഭൃത്യന്‍ രോ ഗം ബാധിച്ച്‌ ആസന്നമരണനായിക്കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു.
3. ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്‌, തന്‍െറ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്‌ അപേക്‌ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്‍െറ അടുത്ത്‌ അയച്ചു.
4. അവര്‍ യേശുവിന്‍െറ അടുത്തുവന്ന്‌ കേണപേക്‌ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്‌തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്‌.
5. എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക്‌ ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്‌തിട്ടുണ്ട്‌. യേശു അവരോടൊപ്പം പുറപ്പെട്ടു.
6. അവന്‍ വീടിനോടടുക്കാറായപ്പോള്‍ ആ ശതാധിപന്‍ തന്‍െറ സ്‌നേഹിതരില്‍ ചിലരെ അയച്ച്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ്‌ ബുദ്‌ധിമുട്ടേണ്ടാ. അങ്ങ്‌ എന്‍െറ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല.
7. അങ്ങയെ നേരിട്ടു സമീപിക്കാന്‍പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ്‌ ഒരു വാക്ക്‌ ഉച്ചരിച്ചാല്‍ മാത്രം മതി, എന്‍െറ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും.
8. കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്‌; എന്‍െറ കീഴിലും പടയാളികള്‍ ഉണ്ട്‌. ഞാന്‍ ഒരുവനോടു പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്‍െറ ദാസനോട്‌ ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ ചെയ്യുന്നു.
9. യേശു ഇതു കേട്ട്‌ അവനെപ്പറ്റി വിസ്‌മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ്‌ അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുളള വി ശ്വാസം ഞാന്‍ കണ്ടിട്ടില്ല.
10. അയയ്‌ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായികണ്ടു.
11. അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു.
12. അവന്‍ നഗരകവാടത്തിന ടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍നിന്ന്‌ വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു.
13. അവളെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌ കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ.
14. അവന്‍ മുന്നോട്ടു വന്ന്‌ ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.
15. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്‌ക്ക്‌ ഏല്‍പിച്ചു കൊടുത്തു
16. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയംചെയ്‌തിരിക്കുന്നു. ദൈവം തന്‍െറ ജനത്തെ സന്‌ദര്‍ശിച്ചിരിക്കുന്നു.
17. അവനെപ്പറ്റിയുള്ള ഈ വാര്‍ത്തയൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.
18. ഈ സംഭവങ്ങളെപ്പറ്റിയെല്ലാം യോഹന്നാന്‍െറ ശിഷ്യന്‍മാര്‍ അവനെ അറിയി ച്ചു. അവന്‍ ശിഷ്യന്‍മാരില്‍ രണ്ടുപേരെ വിളിച്ച്‌,
19. വരാനിരിക്കുന്നവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്ന്‌ കര്‍ത്താവിനോടു ചോദിക്കാന്‍ പറഞ്ഞയച്ചു.
20. അവര്‍ അവന്‍െറ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീ തന്നെയോ അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാന്‍ സ്‌നാപകയോഹന്നാന്‍ ഞങ്ങളെ നിന്‍െറ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.
21. അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്‌ധാത്‌മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്‍മാര്‍ക്ക്‌ കാഴ്‌ചകൊടുക്കുകയും ചെയ്‌തു.
22. അവന്‍ പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതെല്ലാം ചെന്ന്‌ യോഹന്നാനെ അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്‌ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
23. എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.
24. യോഹന്നാന്‍െറ ദൂതന്‍മാര്‍ പോയപ്പോള്‍ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ എന്തു കാണാനാണ്‌ മരുഭൂമിയിലേക്ക്‌ പോയത്‌? കാ റ്റത്തുലയുന്ന ഞാങ്ങണയോ?
25. അല്ലെങ്കില്‍ പിന്നെ എന്തു കാണാനാണ്‌ നിങ്ങള്‍ പോയത്‌? മൃദുല വസ്‌ത്രങ്ങള്‍ ധരിച്ചവനെയോ? മോടിയായി വസ്‌ത്രം ധരിച്ച്‌ ആഡംബരത്തില്‍ ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ.
26. അതുമല്ലെങ്കില്‍, എന്തു കാണാനാണു നിങ്ങള്‍ പോയത്‌? പ്രവാച കനെയോ? അതേ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ.
27. ഇവനെപ്പറ്റിയാണ്‌ ഇങ്ങനെ എഴുതിയിരിക്കുന്നത്‌. ഇതാ, നിനക്കുമുമ്പേഎന്‍െറ ദൂതനെ ഞാനയയ്‌ക്കുന്നു. അവന്‍ മുമ്പേപോയി നിനക്കു വഴിയൊരുക്കും.
28. ഞാന്‍ നിങ്ങളോടു പറയുന്നു, സ്‌ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും, ദൈവ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്‌.
29. ഇതു കേട്ട്‌, യോഹന്നാന്‍െറ ജ്‌ഞാനസ്‌നാനം സ്വീകരി ച്ചസാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു.
30. ഫരിസേയരും നിയമജ്‌ഞരുമാകട്ടെ യോഹന്നാന്‍െറ ജ്‌ഞാനസ്‌നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞു. ഈ തലമുറയെ എന്തിനോടാണ്‌ ഞാന്‍ ഉപമിക്കേണ്ടത്‌?
31. അവര്‍ ആരെപ്പോലെയാണ്‌? ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങള്‍ നൃത്തം ചെയ്‌തില്ല;
32. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വിലാപഗാനമാലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല എന്ന്‌ ചന്തസ്‌ഥലത്തിരുന്നു കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്‌ അവര്‍.
33. എന്തെന്നാല്‍, യോഹന്നാന്‍ അപ്പം ഭക്‌ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്ത വനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
34. മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനു മായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു.
35. ജ്‌ഞാനം ശരിയെന്നുതെളിയുന്നത്‌ അത്‌ സ്വീകരിക്കുന്നവരിലൂടെയാണ്‌.
36. ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്‌ഷണം കഴിക്കാന്‍ അവനെ ക്‌ഷണിച്ചു. യേശു അവന്‍െറ വീട്ടില്‍ പ്രവേശിച്ചു ഭക്‌ഷണത്തിനിരുന്നു.
37. അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്‍െറ വീട്ടില്‍ അവന്‍ ഭക്‌ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്‌, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്‌ധതൈലവുമായി അവിടെ വന്നു.
38. അവള്‍ അവന്‍െറ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട്‌ അവള്‍ അവന്‍െറ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്‌ക്കുകയും ചുംബിക്കുകയും സുഗന്‌ധതൈലം പൂശുകയും ചെയ്‌തു.
39. അവനെ ക്‌ഷണി ച്ചആ ഫരിസേയന്‍ ഇതുകണ്ട്‌ സ്വഗതമായി പറഞ്ഞു: ഇവന്‍പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്‌പര്‍ശിക്കുന്ന സ്‌ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ.
40. യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട്‌ ഒരു കാര്യം പറയാനുണ്ട്‌. ഗുരോ, അരുളിച്ചെയ്‌താലും എന്ന്‌ അവന്‍ പറഞ്ഞു.
41. ഒരു ഉത്തമര്‍ണ്ണ നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു.
42. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട്‌ ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ്‌ അവനെ കൂടുതല്‍ സ്‌നേഹിക്കുക?
43. ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക്‌ അവന്‍ കൂടുതല്‍ ഇളവുചെയ്‌തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.
44. അനന്തരം യേശു ആ സ്‌ത്രീയുടെനേരേ തിരിഞ്ഞ്‌ ശിമയോനോടു പറഞ്ഞു: നീ ഈ സ്‌ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്‍െറ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട്‌ എന്‍െറ കാലു കഴുകുകയും തലമുടികൊണ്ട്‌ തുടയ്‌ക്കുകയുംചെയ്‌തു.
45. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്‍െറ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന്‌ ഇവള്‍ വിരമിച്ചിട്ടില്ല.
46. നീ എന്‍െറ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്‍െറ പാദങ്ങളില്‍ സുഗന്‌ധതൈലം പൂശിയിരിക്കുന്നു.
47. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു.
48. അവന്‍ അവളോടു പറഞ്ഞു: നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
49. അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്‌പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്‌ഷമിക്കുകപോലും ചെയ്യുന്ന ഇവന്‍ ആരാണ്‌?
50. അവന്‍ അവളോടു പറഞ്ഞു: നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

Holydivine