Titus - Chapter 1
Holy Bible

1. ദൈവത്തിന്‍െറ ദാസനും യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലനുമായ പൗലോസില്‍നിന്ന്‌:
2. ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്‌തിക്കുചേര്‍ന്ന സത്യത്തിന്‍െറ ജ്‌ഞാനത്തെയും നിത്യജീവന്‍െറ പ്രത്യാശയില്‍ വര്‍ദ്‌ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.
3. ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവംയുഗങ്ങള്‍ക്കുമുമ്പു വാഗ്‌ദാനം ചെയ്‌തിട്ടുള്ളതും തക്കസമയത്ത്‌ തന്‍െറ വചനത്തിന്‍െറ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്‌.
4. നമ്മുടെ രക്‌ഷകനായദൈവത്തിന്‍െറ കല്‍പനയാല്‍ ഈ പ്രഘോ ഷണത്തിനു നിയുക്‌തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസം വഴിയഥാര്‍ഥത്തില്‍ എന്‍െറ പുത്രനായ തീത്തോസിന്‌ എഴുതുന്നത്‌. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്‌ഷകനായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.
5. ഞാന്‍ നിന്നെ ക്രത്തേയില്‍ വിട്ടിട്ടുപോന്നത്‌, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രഷ്‌ഠന്‍മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്‌.
6. ശ്രഷ്‌ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്‍െറ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം.
7. മെത്രാന്‍ ദൈവത്തിന്‍െറ കാര്യസ്‌ഥന്‍ എന്ന നിലയ്‌ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്‌ഷിപ്രകോപിയോ മദ്യപനോ അക്രമാസക്‌തനോ ലാഭക്കൊതിയനോ ആയിരിക്കരുത്‌;
8. മറിച്ച്‌, അവന്‍ അതിഥിസത്‌കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്‌ഠനും പുണ്യശീലനും ആത്‌മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം.
9. അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന്‌ അവന്‍ , താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം.
10. എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്‌; പ്രത്യേകിച്ച്‌ പരിച്‌ഛേദനവാദികള്‍.
11. അവരെ നിശബ്‌ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട്‌ പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു.
12. അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെതന്നെ ഒരു പ്രവാചകന്‍- ഇപ്രകാരം പറയുകയുണ്ടായി: ക്രത്തേയിലെ ആളുകള്‍ എല്ലായ്‌പോഴും നുണയരും ദുഷ്‌ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്‌.
13. ഈ പ്രസ്‌താവം സത്യമാണ്‌.
14. അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെനിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുവേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക.
15. നിര്‍മലഹൃദയര്‍ക്ക്‌ എല്ലാം നിര്‍മലമാണ്‌; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്‌ഷിയും ദുഷിച്ചതാണ്‌.
16. തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന്‌ അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്‌പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്‌.

Holydivine