Luke - Chapter 17
Holy Bible

1. അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്‌ പ്രരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!
2. ഈ ചെറിയവ രില്‍ ഒരുവനു ദുഷ്‌പ്രരണ നല്‍കുന്നതിനെക്കാള്‍ നല്ലത്‌ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
3. നിങ്ങള്‍ ശ്രദ്‌ധയുള്ളവരായിരിക്കു വിന്‍. നിന്‍െറ സഹോദരന്‍ തെറ്റു ചെയ്‌ താല്‍ അവനെ ശാസിക്കുക; പശ്‌ചാത്തപിച്ചാല്‍ അവനോടു ക്‌ഷമിക്കുക.
4. ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്‌, ഞാന്‍ പശ്‌ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്‌താല്‍ നീ അവനോടു ക്‌ഷമിക്കണം.
5. അപ്പോള്‍ അപ്പസ്‌തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!
6. കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസ മുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്‌ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.
7. നിങ്ങളുടെ ഒരു ഭൃത്യന്‍ ഉഴുകുകയോ ആടുമേയിക്കുകയോ ചെയ്‌തിട്ടു വയലില്‍ നിന്നു തിരിച്ചുവരുമ്പോള്‍ അവനോട്‌, നീ ഉടനെ വന്ന്‌ ഭക്‌ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ?
8. എനിക്കു ഭക്‌ഷണം തയ്യാറാക്കുക. ഞാന്‍ ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങള്‍ പറയുക.
9. കല്‍പിക്കപ്പെട്ടതു ചെയ്‌തതുകൊണ്ട്‌ ദാസനോടു നിങ്ങള്‍ നന്‌ദി പറയുമോ?
10. ഇതുപോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്‌തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്‌; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍.
11. ജറൂസലെമിലേക്കുള്ളയാത്രയില്‍ അവന്‍ സമരിയായ്‌ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു.
12. അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്‌ഠരോഗികള്‍ അവനെക്കണ്ടു.
13. അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന്‌ അപേക്‌ഷിച്ചു.
14. അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്‍മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖം പ്രാപിച്ചു.
15. അവരില്‍ ഒരുവന്‍ , താന്‍ രോഗവിമുക്‌തനായി എന്നുകണ്ട്‌ ഉച്ചത്തില്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു തിരിച്ചുവന്നു.
16. അവന്‍ യേശുവിന്‍െറ കാല്‍ക്കല്‍ സാഷ്‌ടാംഗം പ്രണമിച്ചു നന്‌ദി പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു.
17. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?
18. ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?
19. അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു.
20. ദൈവരാജ്യം എപ്പോഴാണു വരുന്നത്‌ എന്നു ഫരിസേയര്‍ ചോദിച്ചതിന്‌, അവന്‍ മറുപടി പറഞ്ഞു: പ്രത്യക്‌ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്‌.
21. ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്‌.
22. അവന്‍ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്‍െറ ദിവസങ്ങളിലൊന്നു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല.
23. അതാ അവിടെ, ഇതാ ഇവിടെ എന്ന്‌ അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്‌. അവരെ നിങ്ങള്‍ അനുഗമിക്കുകയുമരുത്‌.
24. ആകാശത്തിന്‍െറ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്‍െറ ദിവസത്തില്‍ മനുഷ്യപുത്രനും.
25. എന്നാല്‍, ആദ്യമേ അവന്‍ വളരെ കഷ്‌ടത കള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്‌ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
26. നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത്‌ എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്‍െറ ദിവസങ്ങളിലും.
27. നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന്‌ സകലതും നശിപ്പിക്കുകയും ചെയ്‌തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞിരുന്നു.
28. ലോത്തിന്‍െറ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്‌തു കൊണ്ടിരുന്നു.
29. പക്‌ഷേ, ലോത്ത്‌ സോദോമില്‍നിന്ന്‌ ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്‌ധകവും പെയ്‌ത്‌ അവരെയെല്ലാം നശിപ്പിച്ചു.
30. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും.
31. ആദിവസം പുരമുകളില്‍ ആയിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്‍െറ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക്‌ ഇറങ്ങിപ്പോകരുത്‌. അതുപോലെതന്നെ വയലില്‍ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്‌.
32. ലോത്തിന്‍െറ ഭാര്യയ്‌ക്കു സംഭവിച്ചത്‌ ഓര്‍മിക്കുക.
33. തന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും. എന്നാല്‍, തന്‍െറ ജീവന്‍ നഷ്‌ടപ്പെടുത്തുന്നവന്‍ അതു നിലനിര്‍ത്തും.
34. ഞാന്‍ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലില്‍ രണ്ടു പേര്‍ ഉണ്ടായിരിക്കും. ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ അവശേഷിക്കും.
35. രണ്ടു സ്‌ത്രീകള്‍ ഒരുമിച്ചു ധാന്യംപൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും.
36. കര്‍ത്താവേ, എവിടേക്ക്‌ എന്ന്‌ അവര്‍ ചോദിച്ചു.
37. അവന്‍ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകന്‍മാര്‍ വന്നു കൂടും.

Holydivine