Luke - Chapter 2
Holy Bible

1. അക്കാലത്ത്‌, ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ എഴുതിച്ചേര്‍ക്കപ്പെടണം എന്ന്‌ അഗസ്‌റ്റസ്‌ സീസറില്‍നിന്ന്‌ കല്‍പന പുറപ്പെട്ടു.
2. ക്വിരിനിയോസ്‌ സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
3. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗ രത്തിലേക്കുപോയി.
4. ജോസഫ്‌ ദാവീദിന്‍െറ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ ,
5. പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്‍െറ പട്ടണമായ ബേത്‌ ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.
6. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്‍െറ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.
7. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.
8. ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു.
9. കര്‍ത്താവിന്‍െറ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്‍െറ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു.
10. ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
11. ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
12. ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.
13. പെട്ടെന്ന്‌, സ്വര്‍ഗീയ സൈന്യത്തിന്‍െറ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു:
14. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
15. ദൂതന്‍മാര്‍ അവരെവിട്ട്‌, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്‌ പരം പറഞ്ഞു: നമുക്ക്‌ ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ്‌ നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം.
16. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.
17. അനന്തരം, ശിശുവിനെക്കുറിച്ച്‌ തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു.
18. അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞസംഗതികളെക്കുറിച്ച്‌ അദ്‌ഭുതപ്പെട്ടു.
19. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.
20. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്‌ത സകല കാര്യങ്ങളെയുംകുറിച്ച്‌ ദൈവത്തെ മഹത്വപ്പെടുത്തുകയും സ്‌തുതിക്കുകയുംചെയ്‌തുകൊണ്ട്‌ ആ ഇടയന്‍മാര്‍ തിരിച്ചുപോയി.
21. ശിശുവിന്‍െറ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്‌, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര്‌ അവനു നല്‍കി.
22. മോശയുടെ നിയമമനുസരിച്ച്‌, ശു ദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.
23. കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്‍െറ പരിശുദ്‌ധന്‍ എന്നുവിളിക്കപ്പെടണം എന്നും,
24. ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്‍െറ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.
25. ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്‌തനും ഇസ്രായേലിന്‍െറ ആശ്വാസം പ്രതീക്‌ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്‌ധാത്‌മാവ്‌ അവന്‍െറ മേല്‍ ഉണ്ടായിരുന്നു.
26. കര്‍ത്താവിന്‍െറ അഭിഷിക്‌തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന്‌ പരിശുദ്‌ധാത്‌മാവ്‌ അവന്‌ വെളിപ്പെടുത്തിയിരുന്നു.
27. പരിശുദ്‌ധാത്‌മാവിന്‍െറ പ്രരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.
28. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്‌, ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു:
29. കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച്‌ ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!
30. എന്തെന്നാല്‍,
31. സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്‍െറ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
32. അത്‌ വിജാതീയര്‍ക്കു വെളിപാടിന്‍െറ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍െറ മഹിമയും ആണ്‌.
33. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട്‌ അവന്‍െറ പിതാവും മാതാവും അദ്‌ഭുതപ്പെട്ടു.
34. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അവന്‍െറ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.
35. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍െറ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
36. ഫനുവേലിന്‍െറ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു.
37. എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.
38. അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന്‌ ദൈവത്തെ സ്‌തുതിക്കുകയും ജറുസലെമില്‍ രക്‌ഷപ്രതീക്‌ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്‌തു.
39. കര്‍ത്താവിന്‍െറ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
40. ശിശു വളര്‍ന്നു. ജ്‌ഞാനം നിറഞ്ഞു ശക്‌ത നായി; ദൈവത്തിന്‍െറ കൃപ അവന്‍െറ മേല്‍ ഉണ്ടായിരുന്നു.
41. യേശുവിന്‍െറ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു.
42. അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച്‌ അവര്‍ തിരുനാളിനു പോയി.
43. തിരുനാള്‍ കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത്‌ അറിഞ്ഞില്ല.
44. അവന്‍ യാത്രാസംഘത്തിന്‍െറ കൂടെ കാണും എന്നു വിചാരിച്ച്‌ അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍
45. അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
46. മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
47. കേട്ടവരെല്ലാം അവന്‍െറ ബുദ്‌ധിശക്‌തിയിലും മറുപടികളിലും അദ്‌ഭുതപ്പെട്ടു.
48. അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്‌മയിച്ചു. അവന്‍െറ അമ്മഅവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തതെന്ത്‌? നിന്‍െറ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:
49. നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്‍െറ പിതാവിന്‍െറ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?
50. അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല.
51. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്‍െറ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
52. യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.

Holydivine