John - Chapter 2
Holy Bible

1. മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍െറ അമ്മഅവിടെയുണ്ടായിരുന്നു.
2. യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു.
3. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
4. യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.
5. അവന്‍െറ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.
6. യഹൂദരുടെ ശുദ്‌ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്‌ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
7. ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
8. ഇനി പകര്‍ന്നു
9. കലവറക്കാരന്‍െറ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്‌തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത്‌ എവിടെനിന്നാണെന്ന്‌ അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു.
10. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ്‌ ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ്‌ ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ.
11. യേശു തന്‍െറ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തി ച്ചഅടയാളങ്ങളുടെ ആരംഭമാണ്‌, ഗലീലിയിലെ കാനായില്‍ ചെയ്‌ത ഈ അദ്‌ഭുതം. അവന്‍െറ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.
12. ഇതിനുശേഷം അവന്‍ തന്‍െറ അമ്മയോടും സഹോദരന്‍മാരോടും ശിഷ്യന്‍മാരോടുംകൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു.
13. യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി.
14. കാള, ആട്‌, പ്രാവ്‌ എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.
15. അവന്‍ കയറുകൊണ്ട്‌ ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്‌തു.
16. പ്രാവുകളെ വില്‍ക്കുന്നവരോട്‌ അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന്‌ എടുത്തുകൊണ്ടു പോകുവിന്‍. എന്‍െറ പിതാവിന്‍െറ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്‌.
17. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത്‌ അപ്പോള്‍ അവന്‍െറ ശിഷ്യന്‍മാര്‍ അനുസ്‌മരിച്ചു.
18. യഹൂദര്‍ അവനോടുചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക്‌ അധികാരം ഉണ്ടെന്നതിന്‌ എന്തടയാളമാണ്‌ നീ ഞങ്ങളെ കാണിക്കുക?
19. യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും.
20. യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്‌സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്‌ധരിക്കുമോ?
21. എന്നാല്‍, അവന്‍ പറഞ്ഞത്‌ തന്‍െറ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്‌.
22. അവന്‍ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്‍െറ ശിഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന്‌ ഓര്‍മിക്കുകയും അങ്ങനെ, വിശുദ്‌ധ ലിഖിതവും യേശു പ്രസ്‌താവിച്ചവച നവും വിശ്വസിക്കുകയും ചെയ്‌തു.
23. പെസ ഹാത്തിരുനാളിന്‌ അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തി ച്ചഅടയാളങ്ങള്‍ കണ്ട്‌ വളരെപ്പേര്‍ അവന്‍െറ നാമത്തില്‍ വിശ്വസിച്ചു.
24. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു.
25. മനുഷ്യനെപ്പറ്റി ആരുടെയും സാക്‌ഷ്യം അവന്‌ ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത്‌ എന്താണെന്ന്‌ അവന്‍ വ്യക്‌തമായി അറിഞ്ഞിരുന്നു.

Holydivine