Daily Readings

Mass Readings for
27 - Oct- 2025
Monday, October 27, 2025
SEASON OF ELIJAH-CROSS-MOSES
Fourth Monday of Moses


2 കൊരിന്ത്യർ 9:11-15
ലൂക്കോസ് 11:16-54

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Monday of the Thirtieth week in Ordinary Time

ആദ്യ വായന: റോമർ 8:12-17
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 68:2, 4, 6-7, 20-21
സുവിശേഷം: ലൂക്കോസ് 13:10-17

ഇന്നത്തെ ജപമാല സന്തോഷ രഹസ്യങ്ങൾ


Monday of the Thirtieth week in Ordinary Time

First Reading: റോമർ 8:12-17
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 68:2, 4, 6-7, 20-21
Gospel: ലൂക്കോസ് 13:10-17

First Reading
റോമർ 8:12-17
12. ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജ ഡത്തിനു കടപ്പെട്ടവരല്ല.
13. ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്‍െറ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
14. ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍െറ പുത്രന്‍മാരാണ്‌.
15. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍െറ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്‍െറ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്‌.
16. നാം ദൈവത്തിന്‍െറ മക്കളാണെന്ന്‌ ഈ ആത്‌മാവു നമ്മുടെ ആത്‌മാവിനോട്‌ ചേര്‍ന്ന്‌ സാക്‌ഷ്യം നല്‍കുന്നു.
17. നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്‍െറ അവകാശികളും ക്രിസ്‌തുവിന്‍െറ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 68:2, 4, 6-7, 20-21
2. കാറ്റില്‍ പുകയെന്നപോലെഅവരെ തുരത്തണമേ! അഗ്‌നിയില്‍ മെഴുക്‌ ഉരുകുന്നതുപോലെ ദുഷ്‌ടര്‍ ദൈവസന്നിധിയില്‍നശിച്ചുപോകട്ടെ.
3. നീതിമാന്‍മാര്‍ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ! അവര്‍ ആനന്‌ദംകൊണ്ടു മതിമറക്കട്ടെ!
4. ദൈവത്തിനു സ്‌തുതി പാടുവിന്‍, അവിടുത്തെനാമത്തെ പ്രകീര്‍ത്തിക്കുവിന്‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനുസ്‌തോത്രങ്ങളാലപിക്കുവിന്‍; കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം; അവിടുത്തെ മുന്‍പില്‍ ആനന്‌ദിക്കുവിന്‍.
5. ദൈവം തന്‍െറ വിശുദ്‌ധ നിവാസത്തില്‍ അനാഥര്‍ക്കു പിതാവും,വിധവകള്‍ക്കു സംരക്‌ഷകനുമാണ്‌.
6. അഗതികള്‍ക്കു വസിക്കാന്‍ ദൈവം ഇടം കൊടുക്കുന്നു; അവിടുന്നു തടവുകാരെ മോചിപ്പിച്ച്‌ഐശ്വര്യത്തിലേക്കു നയിക്കുന്നു; എന്നാല്‍, കലഹപ്രിയര്‍വരണ്ടണ്ടഭൂമിയില്‍ പാര്‍ക്കുന്നു.
7. ദൈവമേ, അങ്ങ്‌ അങ്ങയുടെജനത്തിന്‍െറ മുന്‍പില്‍ നീങ്ങിയപ്പോള്‍, മരുഭൂമിയിലൂടെ അങ്ങ്‌ മുന്നേറിയപ്പോള്‍,

20. നമ്മുടെ ദൈവം രക്‌ഷയുടെ ദൈവമാണ്‌, മരണത്തില്‍നിന്നുള്ള മോചനംദൈവമായ കര്‍ത്താവാണു നല്‍കുന്നത്‌.
21. ദൈവം തന്‍െറ ശത്രുക്കളുടെശിരസ്‌സു തകര്‍ക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെകേശാലംകൃതമായ നെറുക തകര്‍ക്കും.

Gospel
ലൂക്കോസ് 13:10-17
10. ഒരു സാബത്തില്‍ അവന്‍ ഒരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.
11. പതിനെട്ടു വര്‍ഷമായി ഒരു ആത്‌മാവു ബാധിച്ച്‌ രോഗിണിയായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു.
12. യേശു അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്‌ത്രീയേ, നിന്‍െറ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.
13. അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്‌ക്‌ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു.
14. യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച്‌ സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്‌. ആദിവസങ്ങളില്‍ വന്ന്‌ രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല.
15. അപ്പോള്‍ കര്‍ത്താവു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച്‌ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ?
16. പ തിനെട്ടുവര്‍ഷം സാത്താന്‍ ബന്‌ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്‍െറ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?
17. ഇതുകേട്ട്‌ അവന്‍െറ പ്രതിയോഗികളെല്ലാം ലജ്‌ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ അവന്‍ ചെയ്‌തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.