Daily Readings

Mass Readings for
16 - Nov- 2025
Sunday, November 16, 2025
✠ Third Sunday of Dedication of the Church.


സംഖ്യാപുസ്തകം 9:15-18 (7:1-10 + 9:15-18)
ഏശയ്യാ 54:1-10 (54:1-15)
എബ്രായർ 9:5-15 (9:1-15)
യോഹന്നാൻ 2:13-22 (2:12-22)

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Thirty‑third Sunday in Ordinary Time

ആദ്യ വായന: മലാക്കി 3:19-20
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 98:5-6, 7-8, 9
രണ്ടാം വായന: 2 തെസ്സലൊനീക്യർ 3:7-12
സുവിശേഷം: ലൂക്കോസ് 21:5-19

ഇന്നത്തെ ജപമാല മഹിമ രഹസ്യങ്ങള്‍


Thirty‑third Sunday in Ordinary Time

First Reading: മലാക്കി 3:19-20
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 98:5-6, 7-8, 9
Second Reading: 2 തെസ്സലൊനീക്യർ 3:7-12
Gospel: ലൂക്കോസ് 21:5-19

First Reading
മലാക്കി 3:19-20
1. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന്‌ അഹങ്കാരികളും ദുഷ്‌ടന്‍മാരും വയ്‌ക്കോല്‍ പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്ത വിധം ദഹിപ്പിച്ചുകളയും.
2. എന്നാല്‍, എന്‍െറ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്‍െറ ചിറകുകളില്‍ സൗഖ്യമുണ്ട്‌. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 98:5-6, 7-8, 9


Second Reading
2 തെസ്സലൊനീക്യർ 3:7-12
7. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല.
8. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു.
9. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ്‌ ഇങ്ങനെ ചെയ്‌തത്‌.
10. ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക്‌ ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ.
11. എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു.
12. അത്തരം ആളുകളോടു കര്‍ത്താവായ യേശു വില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്‌ത്‌ അപ്പം ഭക്‌ഷിക്കട്ടെ.

Gospel
ലൂക്കോസ് 21:5-19
5. ചില ആളുകള്‍ ദേവാലയത്തെപ്പറ്റി, അത്‌ വിലയേറിയ കല്ലുകളാലും കാണിക്ക വസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: അവന്‍ അവരോടു പറഞ്ഞു:
6. നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.
7. അവര്‍ ചോദിച്ചു: ഗുരോ, ഇത്‌ എപ്പോഴാണ്‌ സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്‍െറ അടയാളം എന്താണ്‌?
8. അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ്‌ എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട്‌ എന്‍െറ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്‌.
9. യുദ്‌ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട രുത്‌. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല.
10. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും.
11. വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്‌ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
12. ഇവയ്‌ക്കെല്ലാം മുമ്പ്‌ അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്‍െറ നാമത്തെപ്രതി രാജാക്കന്‍മാരുടെയും ദേശാധിപതികളുടെയും മുന്‍ പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും.
13. നിങ്ങള്‍ക്ക്‌ ഇതു സാക്‌ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും.
14. എന്ത്‌ ഉത്ത രം പറയണമെന്ന്‌ നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍.
15. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്‌ചാതുരിയും ജ്‌ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
16. മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്‌ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും.
17. എന്‍െറ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും.
18. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
19. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.