Daily Readings

Mass Readings for
13 - Aug- 2025
Wednesday, August 13, 2025
SEASON OF KAITHA (SUMMER)
Third Wednesday of Kaitha


2 കൊരിന്ത്യർ 5:15-21
മർക്കൊസ് 1:16-20

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Wednesday of the Nineteenth week in Ordinary Time

ആദ്യ വായന: ആവർത്തനം 34:1-12
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 66:1-3, 5, 8, 16-17
സുവിശേഷം: മത്തായി 18:15-20

Saints Pontian, pope and martyr, and Hippolytus, priest and martyr - Optional Memorial

ഇന്നത്തെ ജപമാല മഹിമ രഹസ്യങ്ങള്‍


First Reading: ആവർത്തനം 34:1-12
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 66:1-3, 5, 8, 16-17
Gospel: മത്തായി 18:15-20

First Reading
ആവർത്തനം 34:1-12
1. അനന്തരം, മോശ മൊവാബുസമതലത്തില്‍ നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്‌ഥിതിചെയ്യുന്ന നെബോമലയിലെ പിസ്‌ ഗായുടെ മുകളില്‍ കയറി. കര്‍ത്താവ്‌ അവന്‌ എല്ലാ പ്രദേശങ്ങളും കാണിച്ചു കൊടുത്തു വേഗിലയാദു മുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും
2. നഫ്‌താലി മുഴുവനും എഫ്രായിമിന്‍െറയും മനാസ്‌സെയുടെയും ദേശങ്ങളും പശ്‌ചിമസമുദ്രംവരെയുള്ള യൂദാദേശവും
3. നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്‌ഥിതിചെയ്യുന്നതാഴ്‌വരയിലെ സോവാര്‍ വരെയുള്ള സമതലവും.
4. അനന്തരം, കര്‍ത്താവ്‌ അവനോടു പറഞ്ഞു: നിന്‍െറ സന്തതികള്‍ക്കു നല്‍കുമെന്ന്‌ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്‌ത ദേശമാണിത്‌. ഇതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല.
5. കര്‍ത്താവിന്‍െറ ദാസനായ മോശ അവിടുന്ന്‌ അരുളിച്ചെയ്‌തതുപോലെ മൊവാബുദേശത്തുവച്ചു മരിച്ചു.
6. മൊവാബുദേശത്തു ബത്‌ പെയോറിന്‌ എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്‍െറ ശവകുടീരത്തിന്‍െറ സ്‌ഥാനം ആര്‍ക്കും അറിവില്ല.
7. മരിക്കുമ്പാള്‍ മോശയ്‌ക്കു നൂറ്റിയിരുപതു വയസ്‌സുണ്ടായിരുന്നു. അവന്‍െറ കണ്ണു മങ്ങുകയോ ശക്‌തി ക്‌ഷയിക്കുകയോ ചെയ്‌തിരുന്നില്ല.
8. ഇസ്രായേല്‍ മുപ്പതു ദിവസം മൊവാബുതാഴ്‌വ രയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്‌ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി.
9. നൂനിന്‍െറ പുത്രനായ ജോഷ്വ ജ്‌ഞാനത്തിന്‍െറ ആത്‌മാവിനാല്‍ പൂരിതനായിരുന്നു; എന്തെന്നാല്‍, മോശ അവന്‍െറ മേല്‍ കൈകള്‍ വച്ചിരുന്നു. ഇസ്രായേല്‍ ജനം അവന്‍െറ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്‍പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്‌തു.
10. കര്‍ത്താവ്‌ മുഖാഭിമുഖം സംസാരിച്ചമോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട്‌ ഇസ്രായേലില്‍ ഉണ്ടായിട്ടില്ല.
11. കര്‍ത്താവിനാല്‍ നിയുക്‌തനായി ഈജിപ്‌തില്‍ ഫറവോയ്‌ക്കും ദാസന്‍മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തി ച്ചഅടയാളങ്ങളിലും അദ്‌ഭുതങ്ങളിലും,
12. ഇസ്രായേല്‍ജനത്തിന്‍െറ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്‌.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 66:1-3, 5, 8, 16-17
1. ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന്‌ ആര്‍പ്പുവിളിക്കുവിന്‍.
2. അവിടുത്തെനാമത്തിന്‍െറ മഹത്വംപ്രകീര്‍ത്തിക്കുവിന്‍; സ്‌തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍.
3. അവിടുത്തെ പ്രവൃത്തികള്‍എത്ര ഭീതിജനകം! അങ്ങയുടെ ശക്‌തിപ്രഭാവത്താല്‍ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.

5. ദൈവത്തിന്‍െറ പ്രവൃത്തികള്‍ വന്നുകാണുവിന്‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെപ്രവൃത്തികള്‍ ഭീതിജനകമാണ്‌.
8. ജനതകളേ, കര്‍ത്താവിനെ വാഴ്‌്‌ത്തുവിന്‍! അവിടുത്തെ സ്‌തുതിക്കുന്നസ്വരം ഉയരട്ടെ!
16. ദൈവഭക്‌തരേ, വന്നു കേള്‍ക്കുവിന്‍, അവിടുന്ന്‌ എനിക്കുവേണ്ടിചെയ്‌തതെല്ലാം ഞാന്‍ വിവരിക്കാം.
17. ഞാന്‍ അവിടുത്തോട്‌ ഉച്ചത്തില്‍വിളിച്ചപേക്‌ഷിച്ചു; എന്‍െറ നാവുകൊണ്ടു ഞാന്‍ അവിടുത്തെ പുകഴ്‌ത്തി.

Gospel
മത്തായി 18:15-20
15. നിന്‍െറ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.
16. അവന്‍ നിന്‍െറ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്‍െറ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്‌ഷികള്‍ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക.
17. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ.
18. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
19. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.
20. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍െറ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.