Daily Readings
Season of the Apostles
Seventh Tuesday of the Apostles
Saint Mary Magdalene - Memorial
റോമർ 13:7-10
മർക്കൊസ് 1:29-34
Saint Mary Magdalene
റോമർ 8:35-39
യോഹന്നാൻ 20:1-18
ലതീൻ ദൈനംദിന വായനകൾ
Liturgical Year C, Cycle I
ആദ്യ വായന: ഉത്തമഗീതം 3:1-4 (or) 2 കൊരിന്ത്യർ 5:14-17
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 63:2, 3-4, 5-6, 8-9
സുവിശേഷം: യോഹന്നാൻ 20:1-2, 11-18
ഇന്നത്തെ ജപമാല ദു :ഖ രഹസ്യങ്ങൾ
Daily Readings
Tuesday of the Sixteenth week in Ordinary Time
First Reading: ഉത്തമഗീതം 3:1-4 (or) 2 കൊരിന്ത്യർ 5:14-17
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 63:2, 3-4, 5-6, 8-9
Gospel: യോഹന്നാൻ 20:1-2, 11-18
First Reading
ഉത്തമഗീതം 3:1-4 (or) 2 കൊരിന്ത്യർ 5:14-17
1. എന്‍െറ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല.
2. ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ സ്‌ഥലങ്ങളിലും എന്‍െറ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.
3. നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്‍െറ പ്രാണപ്രിയനെനിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.
4. ഞാന്‍ അവരെ കടന്നുപോയതേയുള്ളു;അതാ, എന്‍െറ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു. എന്‍െറ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല.
Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 63:2, 3-4, 5-6, 8-9
2. അങ്ങയുടെ ശക്‌തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്‌ധ മന്‌ദിരത്തില്‍ വന്നു.
3. അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്‍െറ അധരങ്ങള്‍ അങ്ങയെ സ്‌തുതിക്കും.
4. എന്‍െറ ജീവിതകാലം മുഴുവന്‍ഞാന്‍ അങ്ങയെ പുകഴ്‌ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെനാമം വിളിച്ചപേക്‌ഷിക്കും.
5. കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും
6. രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചുധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്‌ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്‌തിയടയുന്നു. എന്‍െറ അധരങ്ങള്‍ അങ്ങേക്ക് ആനന്‌ദഗാനം ആലപിക്കും.
7. അവിടുന്ന് എന്‍െറ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ഞാന്‍ ആനന്‌ദിക്കും.
8. എന്‍െറ ആത്‌മാവ് അങ്ങയോട്‌ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെവലത്തുകൈ എന്നെതാങ്ങിനിര്‍ത്തുന്നു.
9. എന്‍െറ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കും.
Gospel
യോഹന്നാൻ 20:1-2, 11-18
1. ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്‍െറ സമീപത്തേക്കു വന്നു. ശവകുടീരത്തിന്‍െറ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
2. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്‍െറയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്‍െറയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
11. മറിയം കല്ലറയ്‌ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
12. വെള്ളവസ്‌ത്രം ധരി ച്ചരണ്ടു ദൂതന്‍മാര്‍ യേശുവിന്‍െറ ശരീരം വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്‌ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു.
13. അവര്‍ അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്‍െറ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.
14. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്‌സിലായില്ല.
15. യേശു അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.
16. യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്‌ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം.
17. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും എന്‍െറ ദൈവത്തിന്‍െറയും നിങ്ങളുടെദൈവത്തിന്‍െറയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
18. മഗ്‌ദലേനമറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്‍മാരെ അറിയിച്ചു.