Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 137

1. ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.
2. അവിടെയുള്ള അലരിവൃക്‌ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.
3. ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്‌ തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.
4. വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്‍െറ ഗാനം ആലപിക്കും?
5. ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്‍െറ വലത്തുകൈ എന്നെ മറക്കട്ടെ!
6. നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്‍െറ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്‍െറ നാവ്‌ അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
7. കര്‍ത്താവേ, ജറുസലെമിന്‍െറ ദിവസത്തില്‍ ഏദോമ്യര്‍ ചെയ്‌തതെന്തെന്ന്‌ ഓര്‍ക്കണമേ! ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെഇടിച്ചുനിരത്തുവിന്‍ എന്ന്‌ അവര്‍ പറഞ്ഞു.
8. സംഹാരിണിയായ ബാബിലോണ്‍പുത്രീ, നീ ഞങ്ങളോടു ചെയ്‌തതു നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍.
9. നിന്‍െറ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍.
1. ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.
2. അവിടെയുള്ള അലരിവൃക്‌ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.
3. ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്‌ തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.
4. വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്‍െറ ഗാനം ആലപിക്കും?
5. ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്‍െറ വലത്തുകൈ എന്നെ മറക്കട്ടെ!
6. നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്‍െറ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്‍െറ നാവ്‌ അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
7. കര്‍ത്താവേ, ജറുസലെമിന്‍െറ ദിവസത്തില്‍ ഏദോമ്യര്‍ ചെയ്‌തതെന്തെന്ന്‌ ഓര്‍ക്കണമേ! ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെഇടിച്ചുനിരത്തുവിന്‍ എന്ന്‌ അവര്‍ പറഞ്ഞു.
8. സംഹാരിണിയായ ബാബിലോണ്‍പുത്രീ, നീ ഞങ്ങളോടു ചെയ്‌തതു നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍.
9. നിന്‍െറ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍.