Sirach - Chapter 9
Holy Bible

1. ഇഷ്‌ടപത്‌നിയോട്‌ അസൂയ അരുത്‌; അവള്‍ക്കു നിന്നെ വഞ്ചിക്കാന്‍ തോന്നും.
2. സ്‌ത്രീക്കു വഴങ്ങരുത്‌; അവള്‍നിന്‍െറ മേല്‍ ആധിപത്യം ഉറപ്പിക്കും.
3. സ്വൈരിണിയെ സന്‌ദര്‍ശിക്കരുത്‌; നീ അവളുടെ വലയില്‍ കുടുങ്ങും.
4. അഴിഞ്ഞാട്ടക്കാരിയോട്‌ അടുക്കരുത്‌;നീ അവളുടെ കുടുക്കില്‍പ്പെടും.
5. കന്യകയുടെമേല്‍ കണ്ണുവയ്‌ക്കരുത്‌;നീ കാലിടറി വീഴും; പരിഹാരം ചെയ്യേണ്ടിയും വരും.
6. കുലടയ്‌ക്ക്‌ അടിമയാകരുത്‌; നിനക്കുള്ളതെല്ലാം നഷ്‌ടപ്പെടും.
7. നഗരവീഥികളില്‍ അങ്ങുമിങ്ങുംനോക്കി നടക്കരുത്‌; ആളൊഴിഞ്ഞകോണുകളില്‍ അലയരുത്‌.
8. രൂപവതിയില്‍ കണ്ണു പതിയരുത്‌; മറ്റൊരുവനു സ്വന്തമായ സൗന്‌ദര്യത്തെഅഭിലഷിക്കരുത്‌. സ്‌ത്രീസൗന്‌ദര്യം അനേകരെവഴിതെറ്റിച്ചിട്ടുണ്ട്‌; വികാരം അഗ്‌നിപോലെ ആളിക്കത്തുന്നു.
9. അന്യന്‍െറ ഭാര്യയോടൊത്ത്‌ഭക്‌ഷണത്തിനിരിക്കരുത്‌; വീഞ്ഞുകുടിച്ചു മദിക്കുകയുമരുത്‌. നിന്‍െറ ഹൃദയം അവളിലേക്ക്‌ ആകൃഷ്‌ടമാകും; നീ നാശത്തിലേക്കു തെന്നിവീഴും.
10. പഴയ സ്‌നേഹിതനെ പരിത്യജിക്കരുത്‌; പുതിയവന്‍ അവനു തുല്യനായിരിക്കുകയില്ല. പുതിയ സ്‌നേഹിതന്‍ പുതിയ വീഞ്ഞുപോലെ പഴകുംതോറും ഹൃദ്യതയേറും.
11. പാപിയുടെ ഭാഗ്യത്തില്‍ അസൂയപ്പെടരുത്‌; അവന്‍െറ അവസാനം നിനക്കറിയില്ലല്ലോ.
12. അഹങ്കാരിയുടെ വിജയത്തില്‍ ഭ്രമിക്കേണ്ടാ; മരിക്കുംമുമ്പ്‌ അവര്‍ക്ക്‌ ശിക്‌ഷ ലഭിക്കും.
13. കൊല്ലാന്‍ അധികാരമുള്ളവനില്‍നിന്ന്‌ അകന്നു നില്‍ക്കുക; മരണഭയം നിന്നെ അലട്ടുകയില്ല. അവനെ സമീപിക്കേണ്ടിവന്നാല്‍സൂക്‌ഷിച്ചു പെരുമാറുക; അല്ലെങ്കില്‍ അവന്‍ നിന്‍െറ ജീവന്‍ അപഹരിക്കും. അപകടമേഖലയില്‍ കെണികളുടെ നടുവിലാണു നീ ചരിക്കുന്നതെന്ന്‌ ഓര്‍ക്കുക.
14. അയല്‍ക്കാരനെ കഴിയുന്നത്ര അറിയാന്‍ ശ്രമിക്കുക; ജ്‌ഞാനികളുടെ ഉപദേശം തേടുക.
15. അറിവുള്ളവരോടേ സംസാരിക്കാവൂ; നിന്‍െറ സംഭാഷണം അത്യുന്നതന്‍െറ നിയമങ്ങളെപ്പറ്റി ആയിരിക്കട്ടെ.
16. നീതിമാന്‍മാരോടൊത്തേ ഭക്‌ഷിക്കാവൂ; കര്‍ത്താവിനോടുള്ള ഭക്‌തിയായിരിക്കണം നിന്‍െറ അഭിമാനം.
17. ശില്‍പിയുടെ മഹത്വം തെളിയുന്നത്‌ശില്‍പത്തിലാണ്‌. കഴിവുറ്റ വാഗ്‌മി ജനത്തെനയിക്കുന്നു.
18. ഏഷണിക്കാരനെ നഗരത്തിനെല്ലാം ഭയമാണ്‌; വിടുവായനെ വെറുക്കാത്തവരില്ല.

Holydivine