Sirach - Chapter 37
Holy Bible

1. ഞാനും നിന്‍െറ സ്‌നേഹിതനാണെന്ന്‌ എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്രസുഹൃത്തുക്കളാണ്‌.
2. സ്‌നേഹിതന്‍ ശത്രുവായി മാറുന്നത്‌മരണതുല്യമായ ദുഃഖമല്ലേ?
3. ദുഷി ച്ചഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്‌ക്കാന്‍ നീ എന്തിനുണ്ടായി?
4. ചില സ്‌നേഹിതന്‍മാര്‍ കൂട്ടുകാരന്‍െറ സന്തോഷത്തില്‍ ആനന്‌ദിക്കുന്നു; എന്നാല്‍, ആപത്തു വരുമ്പോള്‍അവനെതിരായി തിരിയും.
5. ചിലര്‍ സ്‌നേഹിതരായി സഹായിക്കുന്നത്‌ ഉദരപൂരണത്തിനുവേണ്ടിയാണ്‌; എങ്കിലുംയുദ്‌ധം വരുമ്പോള്‍ അവര്‍അവനുവേണ്ടി പരിചയായി നില്‍ക്കും.
6. സ്‌നേഹിതനെ മറക്കരുത്‌; നിന്‍െറ ഐശ്യര്യകാലത്ത്‌ അവനെഅവഗണിക്കരുത്‌.
7. എല്ലാ ഉപദേശകരും മാര്‍ഗനിര്‍ദ്‌ദേശംനല്‍കുന്നു; എന്നാല്‍, ചിലരുടെ ഉപദേശംസ്വാര്‍ഥപരമാണ്‌.
8. ഉപദേശകനെ സൂക്‌ഷിച്ചുകൊള്ളുക; ആദ്യം അവന്‍െറ ലക്‌ഷ്യം ഗ്രഹിക്കണം; അവന്‍ നിന്നെ ചതിച്ചെന്നു വരാം; സ്വാര്‍ഥലാഭമായിരിക്കാം അവന്‍െറ ഉന്നം.
9. നിന്‍െറ മാര്‍ഗം സുരക്‌ഷിതമാണ്‌ എന്നു പറഞ്ഞിട്ടു നിനക്കെന്തു സംഭവിക്കുന്നു എന്നു കാണാന്‍ അവന്‍ മാറിനില്‍ക്കും.
10. നിന്നെ സംശയിക്കുന്നവനോട്‌ഉപദേശം ചോദിക്കരുത്‌; അസൂയാലുവിനോടു നിന്‍െറ ലക്‌ഷ്യം വെളിപ്പെടുത്തരുത്‌.
11. സ്‌ത്രീയോട്‌ അവളുടെ പ്രതിദ്വന്‌ദിയെപ്പറ്റിയോ ഭീരുവിനോടുയുദ്‌ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോ, വാങ്ങുന്നവനോടു വില്‍പനയെപ്പറ്റിയോ, വിദ്വേഷിയോടു നന്‌ദിയെപ്പറ്റിയോ, ക്രൂരനോടു കരുണയെപ്പറ്റിയോ, അലസനോട്‌ അധ്വാനത്തെപ്പറ്റിയോ, ഒരു വര്‍ഷത്തേക്കു കൂലിക്കെടുത്തവനോടു ജോലി പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയോ, മടിയനായ ദാസനോടു വലിയ ഉദ്യമത്തെപ്പററിയോ, ആലോചന നടത്തരുത്‌; ഇത്തരക്കാരോട്‌ ഉപദേശം തേടരുത്‌.
12. ദൈവഭക്‌തനും കല്‍പനകള്‍പാലിക്കുന്നവനെന്ന്‌ ഉറപ്പുള്ളവനും നിന്‍െറ സ്വഭാവത്തിന്‌ ഇണങ്ങുന്നവനും നിന്‍െറ പരാജയത്തില്‍ സഹതപിക്കുന്നവനുമായഒരുവനോട്‌ എപ്പോഴും ഒട്ടിനില്‍ക്കുക.
13. നിന്‍െറ ഹൃദയത്തിന്‍െറ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്‌?
14. ഗോപുരത്തിനു മുകളിലിരുന്നുനിരീക്‌ഷിക്കുന്ന ഏഴുപേരെക്കാള്‍സ്വന്തം ഹൃദയമാണ്‌ കൂടുതല്‍വിവരങ്ങള്‍ നല്‍കുന്നത്‌.
15. എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍നിന്നെ നയിക്കുന്നതിന്‌ അത്യുന്നതനോടു പ്രാര്‍ഥിക്കുക.
16. ചിന്തയാണ്‌ എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവുംആലോചനയുടെ തുടര്‍ച്ചയാണ്‌.
17. ചിന്തഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു.
18. അതിനു നാലു ശാഖകളുണ്ട്‌, നന്‍യും തിന്‍മയും ജീവനും മരണവും; നാവാണ്‌ ഇവയുടെ നിയന്താവ്‌.
19. മറ്റുള്ളവരെ ഉപദേശിക്കുന്ന സമര്‍ഥന്‍മാരുണ്ട്‌; സ്വന്തം കാര്യത്തില്‍ അവര്‍ബുദ്‌ധിശൂന്യരായി പെരുമാറുന്നു.
20. വാചാലതയുള്ളവനും ശത്രുക്കളെ സമ്പാദിക്കാം; പട്ടിണിയാണ്‌ അവന്‍െറ അനുഭവം.
21. ഒന്നിലും ജ്‌ഞാനമില്ലാത്തതുകൊണ്ട്‌കര്‍ത്താവ്‌ അവനെ അനുഗ്രഹിച്ചില്ല.
22. തന്‍കാര്യത്തില്‍ ജ്‌ഞാനിയായവന്‍െറ ജ്‌ഞാനം അവന്‍െറ വാക്കുകളില്‍ ഒതുങ്ങും.
23. ജ്‌ഞാനി സ്വന്തം ജനത്തെ ഉപദേശിക്കും; അവന്‍െറ വിവേകത്തിന്‍െറ ഫലംവിശ്വസനീയമാണ്‌.
24. ജ്‌ഞാനിയുടെമേല്‍ സ്‌തുതി കുന്നുകൂടും; കാണുന്നവരെല്ലാം അവനെഭാഗ്യവാനെന്നു വിളിക്കും.
25. മനുഷ്യന്‍െറ ദിനങ്ങള്‍ പരിമിതമാണ്‌. ഇസ്രായേലിന്‍െറ ദിനങ്ങള്‍ സംഖ്യാതീതവും.
26. ജ്‌ഞാനി സ്വജനമധ്യേ ആദരം നേടും,അവന്‍െറ നാമം അനശ്വരമാകും.
27. മകനേ, ജീവിച്ചിരിക്കുമ്പോള്‍ആത്‌മശോധന നടത്തുക; ഹാനികരമായതു ചെയ്യരുത്‌.
28. എല്ലാവര്‍ക്കും എല്ലാം നന്നല്ല; എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല.
29. ആഡംബരത്തില്‍ അതിരുകവിഞ്ഞഅഭിനിവേശം അരുത്‌; ഭക്‌ഷണത്തില്‍ ആര്‍ത്തി കാണിക്കരുത്‌.
30. അമിതാഹാരം രോഗത്തിനു കാരണമാകുന്നു; അമിതഭോജനം ദഹനക്‌ഷയമുണ്ടാക്കുന്നു.
31. അമിതഭോജനം അനേകരുടെമരണത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌; അതു നിയന്ത്രിക്കുന്നവനുദീര്‍ഘായുസ്‌സുണ്ടാകും.

Holydivine