Sirach - Chapter 21
Holy Bible

1. മകനേ, നീ പാപം ചെയ്‌തിട്ടുണ്ടോ? ഇനി ചെയ്യരുത്‌. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക.
2. സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന്‌ ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്‍െറ പല്ലുകള്‍ സിംഹത്തിന്‍െറ പല്ലുകളാണ്‌; അതു ജീവന്‍ അപഹരിക്കും.
3. നിയമലംഘനം ഇരുവായ്‌ത്തലവാള്‍പോലെയാണ്‌; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല.
4. ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു.
5. ദരിദ്രന്‍െറ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല.
6. ശാസന വെറുക്കുന്നവന്‍പാപികളുടെ വഴിയിലാണ്‌; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ഹൃദയം കൊണ്ടു പശ്‌ചാത്തപിക്കുന്നു.
7. വാക്‌ചാതുര്യമുള്ളവന്‍ പ്രശസ്‌തി നേടുന്നു; ജ്‌ഞാനി തന്‍െറ പാളി ച്ചകണ്ടുപിടിക്കുന്നു.
8. അന്യന്‍െറ പണംകൊണ്ടു വീടുപണിയുന്നവന്‍ തന്‍െറ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്‌.
9. ദുഷ്‌ടരുടെ സമൂഹം ചണനാരുകൂട്ടിവച്ചതുപോലെയാണ്‌; അവര്‍ അഗ്‌നിയില്‍ എരിഞ്ഞുതീരും.
10. പാപിയുടെ പാത കല്ലുപാകിമിനുസപ്പെടുത്തിയിരിക്കുന്നു; അത്‌ അവസാനിക്കുന്നത്‌ പാതാളത്തിലാണ്‌.
11. നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്‌ഞാനം ദൈവഭക്‌തിയില്‍ പൂര്‍ണമാകുന്നു!
12. ബുദ്‌ധിസാമര്‍ഥ്യമില്ലാത്തവനെപഠിപ്പിക്കുക സാധ്യമല്ല; എന്നാല്‍, നീരസം വളര്‍ത്തുന്നഒരുതരം സാമര്‍ഥ്യമുണ്ട്‌.
13. ബുദ്‌ധിമാന്‍െറ ജ്‌ഞാനംകവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്‍െറ ഉപദേശം വറ്റാത്തനീരുറവയാണ്‌.
14. ഭോഷന്‍െറ മനസ്‌സ്‌ ഓട്ടക്കലം പോലെയാണ്‌; അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല.
15. അറിവുള്ളവന്‍ ജ്‌ഞാനസൂക്‌തങ്ങള്‍കേള്‍ക്കുമ്പോള്‍ അവയെ പുകഴ്‌ത്തുകയും പരിപുഷ്‌ടമാക്കുകയും ചെയ്യും; ഭോഷന്‍ അവ പുച്‌ഛിച്ചു പുറംതള്ളും.
16. ഭോഷന്‍െറ സംസാരം ഭാരമുള്ളചുമടുപോലെയാണ്‌; ബുദ്‌ധിമാന്‍െറ സംഭാഷണംആനന്‌ദം ഉളവാക്കുന്നു.
17. സദസ്യര്‍ ബുദ്‌ധിമാന്‍െറ സംസാരംസ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു.
18. ഭോഷനു ജ്‌ഞാനം വീണുതകര്‍ന്ന വീടുപോലെയാണ്‌; അജ്‌ഞന്‍െറ അറിവ്‌പരസ്‌പരബന്‌ധമില്ലാത്ത പുലമ്പലാണ്‌.
19. മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍വിലങ്ങുപോലെയും ആണ്‌;
20. ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്‌ധിമാന്‍ നിശ്‌ശബ്‌ദം പുഞ്ചിരിക്കുന്നു.
21. ബുദ്‌ധിമാനു വിദ്യ സ്വര്‍ണാഭരണം പോലെയും വലത്തുകൈയില്‍ വളപോലെയും ആണ്‌.
22. ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നു; അനുഭവസമ്പന്നന്‍ ഉപചാരപൂര്‍വം അതിന്‍െറ മുമ്പില്‍ നില്‍ക്കുന്നു.
23. സംസ്‌കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക്‌ഒളിഞ്ഞുനോക്കുന്നു; സംസ്‌കാരസമ്പന്നന്‍ പുറത്തുകാത്തുനില്‍ക്കുന്നു.
24. വാതിക്കല്‍ ഒളിഞ്ഞുനിന്നുശ്രദ്‌ധിക്കുന്നത്‌ അപമര്യാദയാണ്‌; വിവേകി അങ്ങനെ ചെയ്യാന്‍ ലജ്‌ജിക്കും.
25. വ്യര്‍ഥഭാഷകന്‍ അന്യരുടെവാക്കുകള്‍ ആവര്‍ത്തിക്കുന്നു; വിവേകി വാക്കുകള്‍ തൂക്കി ഉപയോഗിക്കുന്നു.
26. ഭോഷന്‍െറ മനസ്‌സ്‌ വായിലുംബുദ്‌ധിമാന്‍െറ വായ്‌ മനസ്‌സിലുമാണ്‌.
27. ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്‌ശപിക്കുന്നത്‌.
28. പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു നിന്‌ദ്യനാണ്‌.

Holydivine