Proverbs - Chapter 10
Holy Bible

1. ജ്‌ഞാനിയായ മകന്‍ പിതാവിന്‌ആനന്‌ദമണയ്‌ക്കുന്നു; ഭോഷനായ മകനാകട്ടെ അമ്മയ്‌ക്കു ദുഃഖവും.
2. അന്യായമായി നേടിയ ധനം ഉതകുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നുമോചിപ്പിക്കുന്നു.
3. നീതിമാന്‍മാര്‍ വിശപ്പ്‌ അനുഭവിക്കാന്‍കര്‍ത്താവ്‌ അനുവദിക്കുകയില്ല; ദുഷ്‌ടരുടെ അതിമോഹത്തെ അവിടുന്ന്‌നിഷ്‌ഫലമാക്കുന്നു.
4. അലസമായ കരം ദാരിദ്യ്രംവരുത്തിവയ്‌ക്കുന്നു; സ്‌ഥിരോത്‌സാഹിയുടെ കൈസമ്പത്തു നേടുന്നു.
5. വേനല്‍ക്കാലത്തു കൊയ്‌തെടുക്കുന്നമകന്‍ മുന്‍കരുതലുള്ളവനാണ്‌; കൊയ്‌ത്തുകാലത്ത്‌ ഉറങ്ങുന്ന മകന്‍ അപമാനം വരുത്തിവയ്‌ക്കുന്നു.
6. നീതിമാന്‍മാരുടെ ശിരസ്‌സില്‍അനുഗ്രഹങ്ങള്‍ കുടികൊള്ളുന്നു; ദുഷ്‌ടരുടെ വായ്‌ അക്രമം മറച്ചുവയ്‌ക്കുന്നു.
7. നീതിമാന്‍മാരെ സ്‌മരിക്കുന്നത്‌അനുഗ്രഹമാണ്‌; ദുഷ്‌ടരുടെ നാമം ക്‌ഷയിച്ചുപോകുന്നു.
8. ഹൃദയത്തില്‍ വിവേകമുള്ളവന്‍കല്‍പനകള്‍ ആദരിക്കും; വായാടിയായ ഭോഷന്‍ നാശമടയും.
9. സത്യസന്‌ധന്‍െറ മാര്‍ഗംസുരക്‌ഷിതമാണ്‌; വഴിപിഴയ്‌ക്കുന്നവന്‍ പിടിക്കപ്പെടും.
10. തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ഉപദ്രവം വരുത്തിവയ്‌ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്‌ടിക്കുന്നു.
11. നീതിമാന്‍മാരുടെ അധരംജീവന്‍െറ ഉറവയാണ്‌; ദുഷ്‌ടന്‍മാരുടേതോ അക്രമത്തെമൂടിവയ്‌ക്കുന്നു.
12. വിദ്വേഷം കലഹം ഇളക്കി വിടുന്നു; സ്‌നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.
13. അറിവുള്ളവന്‍െറ അധരങ്ങളില്‍ജ്‌ഞാനം കുടികൊള്ളുന്നു; ബുദ്‌ധിശൂന്യന്‍െറ മുതുകില്‍വടിയാണ്‌ വീഴുക.
14. ജ്‌ഞാനികള്‍ അറിവു സംഭരിച്ചുവയ്‌ക്കുന്നു; ഭോഷന്‍െറ ജല്‍പനം നാശംവരുത്തിവയ്‌ക്കുന്നു.
15. ബലിഷ്‌ഠമായ നഗരമാണ്‌ധനികന്‍െറ സമ്പത്ത്‌; ദാരിദ്യ്രം ദരിദ്രന്‍െറ നാശവും.
16. നീതിമാന്‍മാരുടെ പ്രതിഫലംജീവനിലേക്കു നയിക്കുന്നു; ദുഷ്‌ടരുടെ നേട്ടം പാപത്തിലേക്കും.
17. പ്രബോധനത്തെ ആദരിക്കുന്നവന്‍ജീവനിലേക്കുള്ള പാതയിലാണ്‌; ശാസന നിരസിക്കുന്നവന്‌ വഴി പിഴയ്‌ക്കുന്നു.
18. വിദ്വേഷം മറച്ചുവച്ചുസംസാരിക്കുന്നവന്‍ കള്ളം പറയുന്നു; അപവാദം പറയുന്നവന്‍മൂഢനാണ്‌.
19. വാക്കുകള്‍ ഏറുമ്പോള്‍തെറ്റുവര്‍ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന്‌വീണ്ടുവിചാരമുണ്ട്‌.
20. നീതിമാന്‍മാരുടെ നാവ്‌ വിശിഷ്‌ടമായവെള്ളിയാണ്‌; ദുഷ്‌ടരുടെ മനസ്‌സു വിലകെട്ടതും.
21. നീതിമാന്‍െറ വാക്ക്‌ അനേകരെപോഷിപ്പിക്കുന്നു; മൂഢന്‍ ബുദ്‌ധിശൂന്യതമൂലംമൃതിയടയുന്നു.
22. കര്‍ത്താവിന്‍െറ അനുഗ്രഹംസമ്പത്തു നല്‍കുന്നു; അവിടുന്ന്‌ അതില്‍ ദുഃഖം കലര്‍ത്തുന്നില്ല.
23. തെറ്റുചെയ്യുക മൂഢന്‌വെറുമൊരു വിനോദമാണ്‌; അറിവുള്ളവന്‌ വിവേകപൂര്‍വമായപെരുമാറ്റത്തിലാണ്‌ ആഹ്ലാദം.
24. ദുഷ്‌ടന്‍ ഭയപ്പെടുന്നതുതന്നെഅവനു വന്നുകൂടും; നീതിമാന്‍െറ ആഗ്രഹം സഫലമാകും.
25. ദുഷ്‌ടന്‍ കൊടുംകാറ്റില്‍നിലംപതിക്കുന്നു; നീതിമാനോ എന്നേക്കും നിലനില്‍ക്കും.
26. വിനാഗിരി പല്ലിനും, പുക കണ്ണിനുംഎന്നപോലെയാണ്‌ അലസന്‍തന്നെ നിയോഗിക്കുന്നവര്‍ക്കും.
27. ദൈവഭക്‌തി ആയുസ്‌സ്‌വര്‍ദ്‌ധിപ്പിക്കുന്നു; ദുഷ്‌ടരുടെ ജീവിതകാലംപരിമിതമായിരിക്കും.
28. നീതിമാന്‍മാരുടെ പ്രത്യാശസന്തോഷപര്യവസായിയാണ്‌; ദുഷ്‌ടരുടെ പ്രതീക്‌ഷ നിഷ്‌ഫലമാകും.
29. സത്യസന്‌ധമായി പെരുമാറുന്നവന്‌കര്‍ത്താവ്‌ ഉറപ്പുള്ള കോട്ടയാണ്‌; തിന്‍മ പ്രവര്‍ത്തിക്കുന്നവനെഅവിടുന്ന്‌ നശിപ്പിക്കുന്നു.
30. നീതിമാന്‍മാര്‍ക്ക്‌ ഒരിക്കലുംസ്‌ഥാനഭ്രംശം സംഭവിക്കുകയില്ല;ദുഷ്‌ടര്‍ക്കു ഭൂമിയില്‍ ഇടംകിട്ടുകയില്ല.
31. നീതിമാന്‍െറ അധരങ്ങളില്‍നിന്ന്‌ജ്‌ഞാനം പുറപ്പെടുന്നു; വഴിപിഴ ച്ചനാവ്‌ വിച്‌ഛേദിക്കപ്പെടും.
32. നീതിമാന്‍മാരുടെ അധരങ്ങള്‍പഥ്യമായതു പറയുന്നു; ദുഷ്‌ടരുടെ അധരങ്ങളോവഴിപിഴച്ചവയും.

Holydivine