Leviticus - Chapter 12
Holy Bible

1. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
2. ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച്‌ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക്‌ അശുദ്‌ധയായിരിക്കും.
3. എട്ടാംദിവസം കുട്ടിയെ പരിച്‌ഛേദനം ചെയ്യണം.
4. പിന്നെ, രക്‌തത്തില്‍നിന്നുള്ള ശുദ്‌ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്‌ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്‌ധവസ്‌തുക്കള്‍ സ്‌പര്‍ശിക്കുകയോ വിശുദ്‌ധസ്‌ഥലത്തു പ്രവേശിക്കുകയോ അരുത്‌.
5. എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്‌ചത്തേക്ക്‌ അവള്‍ അശുദ്‌ധയായിരിക്കും; രക്‌തത്തില്‍ നിന്നുള്ള ശുദ്‌ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.
6. കുഞ്ഞ്‌ ആണോ പെണ്ണോ ആകട്ടെ, ശുദ്‌ധീകരണത്തിന്‍െറ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള്‍ കുഞ്ഞിനുവേണ്ടി ഒരു വയസ്‌സുള്ള ഒരു ആട്ടിന്‍കുട്ടിയെ ദഹന ബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ പുരോഹിതന്‍െറ മുന്‍പില്‍ കൊണ്ടുവരണം.
7. അവന്‍ അവയെ കര്‍ത്താവിന്‍െറ സന്നിധിയില്‍ അര്‍പ്പിച്ച്‌, അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ രക്‌തസ്രാവത്തില്‍നിന്ന്‌ അവള്‍ ശുദ്‌ധയാകും. ഇതാണ്‌ ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്‌ത്രീക്കുള്ള നിയമം.
8. ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേ തു പാപപരിഹാരബലിക്കും. പുരോഹിതന്‍ അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവള്‍ ശുദ്‌ധയാകും.

Holydivine