Joshua - Chapter 20
Holy Bible

1. കര്‍ത്താവ്‌ ജോഷ്വയോട്‌ അരുളിച്ചെയ്‌തു: ഇസ്രായേല്‍ ജനത്തോടു പറയുക,
2. ഞാന്‍ മോശയോടു കല്‍പിച്ചതുപോലെ സങ്കേത നഗരങ്ങള്‍ നിര്‍മിക്കുവിന്‍.
3. ആരെങ്കിലും അബദ്‌ധവശാല്‍ ആരെയെങ്കിലും കൊല്ലാന്‍ ഇടയായാല്‍ അവന്‌ അഭയം തേ ടാന്‍ വേണ്ടിയാണിത്‌. രക്‌തത്തിനു പ്രതികാരം ചെയ്യുന്നവനില്‍ നിന്ന്‌ രക്‌ഷപെടാനുള്ള സങ്കേതമായിരിക്കും അവ.
4. കുറ്റക്കാരന്‍ ഇവയില്‍ ഏതെങ്കിലും നഗരത്തിലേക്ക്‌ ഓടി, കവാടത്തില്‍ നിന്ന്‌ അവിടത്തെ ശ്രഷ്‌ഠന്‍മാരോട്‌ തന്‍െറ കാര്യം വിവരിച്ചു പറയണം. അപ്പോള്‍, അവര്‍ അവനു വസിക്കാന്‍ പട്ടണത്തില്‍ ഒരു സ്‌ഥലം നല്‍കണം.
5. അവന്‍ അവരോടുകൂടെ വസിക്കട്ടെ. രക്‌തത്തിനു പ്രതികാരം ചെയ്യുന്നവന്‍ പിന്തുടര്‍ന്നു വന്നാല്‍, അവര്‍ അഭയാര്‍ഥിയെ അവന്‍െറ കൈകളില്‍ ഏല്‍പിക്കരുത്‌. മുന്‍ ശത്രുതയില്ലാതെ അബദ്‌ധത്താലാണല്ലോ അവന്‍ വധം നടത്തിയത്‌.
6. പ്രധാന പുരോഹിതന്‍മരിക്കുന്നതുവരെയോ താന്‍ സമൂഹസമക്‌ഷം വിധിക്കപ്പെടുന്നതുവരെയോ അവന്‍ ആ പട്ടണത്തില്‍ താമസിക്കട്ടെ. അതിനുശേഷം അവന്‍ സ്വന്തം പട്ടണത്തിലേക്കും സ്വന്തം ഭവനത്തിലേക്കും തിരിച്ചു പോകട്ടെ.
7. നഫ്‌താലിയുടെ മലമ്പ്രദേശത്തുള്ള ഗലീലിയിലെ കേദേഷ്‌, എഫ്രായിം മലമ്പ്രദേശത്തുള്ള ഷെക്കെം, യൂദായിലെ മലമ്പ്രദേശത്തുള്ള കിരിയാത്ത്‌അര്‍ബാ, ഹെബ്രാണ്‍ എന്നീ പട്ടണങ്ങള്‍ അവര്‍ അഭയനഗരങ്ങളാക്കി.
8. ജറീക്കോയ്‌ക്കു കിഴക്ക്‌ ജോര്‍ദാനു മറുകരയില്‍ റൂബന്‍ ഗോത്രക്കാര്‍ക്ക്‌ അവകാശമായി ലഭി ച്ചസമതലത്തിലെ ബേസറും ഗാദ്‌ഗോത്രക്കാര്‍ക്ക്‌ ലഭി ച്ചഗിലയാദിലെ റാമോത്തും മനാസ്‌സെ ഗോത്രത്തിന്‍െറ അവ കാശമായ ബാഷാനിലെ ഗോലാനും അവര്‍ തിരഞ്ഞെടുത്തു.
9. അബദ്‌ധവശാല്‍ ആരെങ്കിലും ഒരാളെ കൊന്നാല്‍ ഓടി രക്‌ഷപെടുന്നതിനും സമൂഹസമക്‌ഷം വിചാരണചെയ്യുന്നതുവരെ രക്‌തപ്രതികാരകന്‍െറ കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെയിടയില്‍ വസിക്കുന്ന പരദേശികള്‍ക്കുമായി നീക്കിവ ച്ചപട്ടണങ്ങളാണിവ.

Holydivine