Joshua - Chapter 2
Holy Bible

1. നൂനിന്‍െറ മകനായ ജോഷ്വ ഷിത്തിമില്‍ നിന്നു രണ്ടു പേരെ രഹസ്യനിരീക്‌ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നാടു നിരീക്‌ഷിക്കുവിന്‍, പ്രത്യേകിച്ച്‌ ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്‍െറ വീട്ടില്‍ രാത്രി കഴിച്ചു.
2. നാട്‌ ഒറ്റുനോക്കാന്‍ ഏതാനും ഇസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെ എത്തിയിട്ടുണ്ടെന്ന്‌ ജറീക്കോരാജാവിന്‌ അറിവുകിട്ടി.
3. അവന്‍ ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്‍െറ യടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്‌.
4. ഇരുവരെയും ഒളിപ്പിച്ചിട്ട്‌ അവള്‍ പറഞ്ഞു: ഏതാനും പേര്‍ ഇവിടെ വന്നു എന്നതു വാസ്‌തവം തന്നെ. എന്നാല്‍, അവര്‍ എവിടത്തുകാരാണെന്ന്‌ എനിക്കറിഞ്ഞുകൂടാ.
5. രാത്രിയില്‍ പട്ടണവാതില്‍ അടയ്‌ക്കുന്നതിനു മുമ്പേഅവര്‍ പുറത്തുപോയി. അവര്‍ എങ്ങോട്ടാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ.
6. വേഗം ചെന്നാല്‍ നിങ്ങള്‍ക്ക്‌ അവരെ പിടികൂടാം. അവളാകട്ടെ അവരെ പുരമുകളില്‍ അടുക്കിവച്ചിരുന്ന ചണത്തുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്നു.
7. അന്വേഷിച്ചു വന്നവര്‍ ജോര്‍ദാനിലേക്കുള്ള വഴിയില്‍ കടവുവരെ അവരെ തിരഞ്ഞു. അന്വേഷകര്‍ പുറത്തു കടന്നയുടനെ പട്ടണവാതില്‍ അടയ്‌ക്കുകയും ചെയ്‌തു.
8. കിടക്കാന്‍ പോകുന്നതിനു മുമ്പ്‌ റാഹാബ്‌ അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു:
9. കര്‍ത്താവ്‌ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന്‌ ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു.
10. നിങ്ങള്‍ ഈജിപ്‌തില്‍നിന്നുപോന്നപ്പോള്‍ കര്‍ത്താവ്‌ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്‍, ഓഗ്‌ എന്ന രണ്ട്‌ അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്‌.
11. ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്‌സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്‌ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.
12. അതുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ കാരുണ്യത്തോടെ വര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ എന്‍െറ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന്‌ കര്‍ത്താവിന്‍െറ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.
13. എന്‍െറ മാതാപിതാക്കളുടെയും സഹോദരീസഹോദരന്‍മാരുടെയും മറ്റു ബന്‌ധുക്കളുടെയും ജീവന്‍ രക്‌ഷിക്കുമെന്നതിന്‌ ഉറപ്പുള്ള അടയാളവും എനിക്കു തരണം.
14. അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ കര്‍ത്താവ്‌ ഈ ദേശം ഞങ്ങള്‍ക്ക്‌ ഏല്‍പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്‌തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും.
15. മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്‌. ജനലില്‍ക്കൂടി കയറുവഴി അവള്‍ അവരെ താഴേക്കിറക്കിവിട്ടു.
16. അവള്‍ അവരോടു പറഞ്ഞു: തേടിപ്പോയ വര്‍ നിങ്ങളെ കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം.
17. അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥം ചെയ്യിച്ചവാഗ്‌ദാനം ഞങ്ങള്‍ പാലിക്കും.
18. ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ചുവന്ന ഈ ചരട്‌ കെട്ടിയിരിക്കണം. നിന്‍െറ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിന്‍െറ വീട്ടില്‍ വിളിച്ചുകൂട്ടണം.
19. ആരെങ്കിലും നിന്‍െറ വീടിന്‍െറ പടിവാതില്‍ കടന്ന്‌ തെരുവിലേക്കു പോകുന്നുവെങ്കില്‍ അവന്‍െറ മരണത്തിന്‌ അവന്‍ തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍െറ രക്‌തത്തിന്‌ ഞങ്ങള്‍ ഉത്തരവാദികളായിരിക്കും.
20. ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടു ചെയ്യി ച്ചഈ ശപഥത്തില്‍നിന്ന്‌ ഞങ്ങള്‍ വിമുക്‌തരായിരിക്കും.
21. അങ്ങനെയാവട്ടെ എന്നു പറഞ്ഞ്‌ അവള്‍ അവരെയാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട്‌ അവള്‍ ജനാലയില്‍കെട്ടിയിട്ടു.
22. അന്വേഷകര്‍ തിരിച്ചു വരുന്നതുവരെ മൂന്നു ദിവസം അവര്‍ മലയില്‍ ഒളിച്ചിരുന്നു. തിരഞ്ഞു പോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെ കണ്ടെണ്ടത്തിയില്ല.
23. അനന്തരം, ചാരന്‍മാര്‍ മലയില്‍നിന്നിറങ്ങി. നദി കടന്ന്‌ നൂനിന്‍െറ മകനായ ജോഷ്വയുടെ അടുക്കലെത്തി. സംഭവിച്ചതെല്ലാം അറിയിച്ചു.
24. അവര്‍ പറഞ്ഞു: ആ ദേശം കര്‍ത്താവു നമുക്ക്‌ ഏല്‍പിച്ചു തന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെഭയപ്പെട്ടാണ്‌ കഴിയുന്നത്‌.

Holydivine