Habakkuk - Chapter 2
Holy Bible

1. ഞാന്‍ എന്‍െറ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന്‌ എന്നോട്‌ എന്തു പറയുമെന്നും, എന്‍െറ ആവലാതിയെക്കുറിച്ച്‌ അവിടുന്ന്‌ എന്തു മറുപടി നല്‍്‌കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.
2. കര്‍ത്താവ്‌ എനിക്ക്‌ ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്‌തമായി എഴുതുക.
3. ദര്‍ശനം അതിന്‍െറ സമയം പാര്‍ത്തിരിക്കുകയാണ്‌. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.
4. ഹൃദയപരമാര്‍ത്‌ഥതയില്ലാത്തവന്‍ പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന്‍ തന്‍െറ വിശ്വസ്‌തതമൂലം ജീവിക്കും.
5. വീഞ്ഞു വഞ്ചന നിറഞ്ഞതാണ്‌. ഗര്‍വിഷ്‌ഠന്‍ നിലനില്‍ക്കുകയില്ല. അവന്‍െറ അത്യാഗ്രഹം പാതാളംപോലെ വിസ്‌താരമുളളതാണ്‌. മൃത്യുവിനെപ്പോലെ അവന്‌ ഒരിക്കലും മതിവരുകയില്ല; ജനതകളെയെല്ലാം അവന്‍ തനിക്കായി ശേഖരിക്കുന്നു. ജനപദങ്ങളെ തന്‍േറ തെന്നപോലെ അവന്‍ പെറുക്കിക്കൂട്ടുന്നു.
6. ഇവര്‍ നിന്‌ദയോടും പരിഹാസത്തോടുംകൂടെ അവനെതിരേ തിരിഞ്ഞ്‌ പറയും: സ്വന്തമല്ലാത്തവ കുന്നുകൂട്ടുന്നവന്‌ എത്രനാളത്തേക്കാണത്‌; പണയവസ്‌തുക്കള്‍ വാരിക്കൂട്ടുന്നവന്‌, ഹാ! ക്‌ഷടം.
7. നിന്‍െറ കടക്കാര്‍ പാഞ്ഞടുക്കുകയും നിന്നെ ഭയാധീനനാക്കുന്നവര്‍ ഉണരുകയും ചെയ്യുകയില്ലേ? അപ്പോള്‍ നീ അവര്‍ക്കു കൊള്ള വസ്‌തുവായിത്തീരും.
8. നീ അനേക ജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്‌തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമം കാണി ച്ചതിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെ കൊള്ളയടിക്കുകയും ചെയ്യും.
9. അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില്‍ കൂടുകൂട്ടേണ്ടതിന്‌, തന്‍െറ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേ ടുന്നവനു ഹാ! കഷ്‌ടം.
10. പല ജനതകളെയും നശിപ്പിച്ച്‌ നീ നിന്‍െറ ഭവനത്തിന്‌ അപമാനം വരുത്തിവച്ചു; നിന്‍െറ ജീവന്‍ നഷ്‌ടപ്പെടുത്തി.
11. ഭിത്തിയില്‍നിന്നു കല്ലു വിളിച്ചുപറയും; മേല്‍ക്കൂരയില്‍നിന്ന്‌ തുലാം മറുപടി പറയും.
12. രക്‌തംകൊണ്ടു നഗരം പണിയുകയും അകൃത്യംകൊണ്ടു പട്ടണം സ്‌ഥാപിക്കുകയും ചെയ്യുന്നവന്‌ ഹാ! കഷ്‌ടം.
13. അഗ്‌നിക്ക്‌ ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്‌ക്കുവേണ്ടി ജനതകള്‍ ബദ്‌ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ഹിതമനുസരിച്ചാണല്ലോ.
14. ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്‍െറ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും.
15. അയല്‍ക്കാരുടെ നഗ്‌നത കാണാന്‍വേണ്ടി അവരെ ക്രോധത്തിന്‍െറ പാനപാത്രം കുടിപ്പിച്ച്‌ ഉന്‍മത്തരാക്കുന്നവര്‍ക്കു ഹാ! കഷ്‌ടം.
16. മഹത്വത്തിനു പകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്‍മത്തനാവുക. കര്‍ത്താവ്‌ തന്‍െറ വലത്തുകൈയിലെ പാനപാത്രം നിന്‍െറ നേരേ നീട്ടും, ലജ്‌ജ നിന്‍െറ മഹത്വത്തെ മറയ്‌ക്കും.
17. ലബനോനോടു നീ ചെയ്‌ത അക്രമം നിന്നെ അടിപ്പെടുത്തും. നീ രക്‌തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും അക്രമം കാണിക്കുകയും ചെയ്‌തതിനാല്‍ വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിന്നെ ഭയവിഹ്വലനാക്കും.
18. വിഗ്രഹംകൊണ്ട്‌ എന്തു പ്രയോജനം? ശില്‍പി തീര്‍ത്ത ലോഹബിംബവും വ്യാജോപദേഷ്‌ടാവും അല്ലേ അത്‌? മൂകവിഗ്രഹങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശില്‍പി സ്വന്തം കരവിരുതിലാണ്‌ ആശ്രയിക്കുന്നത്‌.
19. തടിക്കഷണത്തോട്‌ ഉണരുക എന്നും മൂകമായ കല്ലിനോട്‌ എഴുന്നേല്‍ക്കുക എന്നും പറയുന്നവനു ഹാ! കഷ്‌ടം. അതിനു വെളിപാടു നല്‍കുവാന്‍ കഴിയുമോ? സ്വര്‍ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ ജീവശ്വാസം ഇല്ല.
20. എന്നാല്‍, കര്‍ത്താവ്‌ തന്‍െറ വിശുദ്‌ധ മന്‌ദിരത്തിലുണ്ട്‌. ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ മൗനം ഭജിക്കട്ടെ.

Holydivine