Daniel - Chapter 7
Holy Bible

1. ബാബിലോണ്‍ രാജാവായ ബല്‍ഷാസറിന്‍െറ ഒന്നാം ഭരണവര്‍ഷം, ദാനിയേലിന്‌ ഉറക്കത്തില്‍ ഒരു സ്വപ്‌നവും ചില ദര്‍ശനങ്ങളും ഉണ്ടായി. അവന്‍ സ്വപ്‌നം എഴുതിയിടുകയും അതിന്‍െറ സംഗ്രഹം അറിയിക്കുകയും ചെയ്‌തു.
2. ദാനിയേല്‍ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത്‌ നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു.
3. നാലു വലിയ മൃഗങ്ങള്‍ കടലില്‍ നിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു.
4. സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്‌. അതിനു കഴുകന്‍െറ ചിറകുകളുണ്ടായിരുന്നു. ഞാന്‍ അതിനെ വീക്‌ഷിച്ചുകൊണ്ടിരിക്കേ, അതിന്‍െറ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തു നിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലില്‍ നിര്‍ത്തി. മനുഷ്യന്‍െറ മനസ്‌സും അതിനു നല്‍കപ്പെട്ടു.
5. ഇതാ, രണ്ടാമത്‌, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്‍െറ ഒരു വശം ഉയര്‍ത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്‌ടംപോലെ മാംസം തിന്നുകൊള്ളുക.
6. അതിനുശേഷം, ഞാന്‍ നോക്കിയപ്പോള്‍, ഇതാ, മുതുകത്തു പക്‌ഷിയുടെ നാലു ചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്‍കപ്പെട്ടു.
7. ഇതിനുശേഷം നിശാദര്‍ശനത്തില്‍, ഇതാ, ഘോരനും ഭയങ്കരനും അതിശക്‌തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു പല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളതു കാലുകൊണ്ട്‌ ചവിട്ടിയരയ്‌ക്കുകയും ചെയ്‌തു. മുന്‍പേ വന്ന മൃഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തനായിരുന്ന അതിനു പത്തു കൊമ്പുകളുണ്ടായിരുന്നു.
8. ഞാന്‍ കൊമ്പുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയ കൊമ്പ്‌ അവയുടെ ഇടയില്‍ മുളച്ചു വരുന്നു; അതിന്‍െറ വരവോടെ ആദ്യത്തേ തില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പില്‍ മനുഷ്യന്‍േറ തുപോലുള്ള കണ്ണുകളും വന്‍പു പറയുന്ന ഒരു വായും.
9. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപ വിഷ്‌ടനായി. അവന്‍െറ വസ്‌ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്‍െറ സിംഹാസനം; അതിന്‍െറ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി.
10. അവന്‍െറ മുന്‍പില്‍നിന്ന്‌ അഗ്‌നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേര്‍ അവന്‍െറ മുന്‍പില്‍നിന്നു.ന്യായാധിപസഭന്യായവിധിക്ക്‌ ഉപവിഷ്‌ടമായി. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു.
11. കൊ മ്പിന്‍െറ വന്‍പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്‍െറ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്‌നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്‌തു.
12. മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്‌സ്‌ ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു.
13. നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാത നനായവന്‍െറ മുന്‍പില്‍ ആനയിച്ചു.
14. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്‍െറ ആധിപത്യം ശാശ്വതമാണ്‌; അത്‌ ഒരിക്കലും ഇല്ലാതാവുകയില്ല. അവന്‍െറ രാജത്വം അനശ്വരമാണ്‌.
15. ഞാന്‍, ദാനിയേല്‍, ഉത്‌കണ്‌ഠാകുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി.
16. ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ച്‌, ഇതിന്‍െറ യെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്‍െറ വ്യാഖ്യാനം അവന്‍ എനിക്കു പറഞ്ഞുതന്നു.
17. ഭൂമിയില്‍നിന്ന്‌ ഉയര്‍ന്നുവരുന്ന നാലു രാജാക്കന്‍മാരാണ്‌ ഈ നാലു മഹാമൃഗങ്ങള്‍.
18. എന്നാല്‍, അത്യുന്നതന്‍െറ പരിശുദ്‌ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്‌തു.
19. മറ്റുള്ളവരില്‍നിന്നു വ്യത്യസ്‌തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്‌ക്കുകയും ചെയ്‌തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച്‌ അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.
20. അതിന്‍െറ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്‌ത്തിയതും കണ്ണുകളും വന്‍പുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്‌ധി ച്ചസത്യം അറിയുന്നതിന്‌ ഞാന്‍ ആഗ്രഹിച്ചു.
21. പുരാതനനായവന്‍ വന്ന്‌
22. അത്യുന്നതന്‍െറ പരിശുദ്‌ധര്‍ക്കുവേണ്ടിന്യായവിധി നടത്തുന്നതുവരെ, പരിശുദ്‌ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ്‌ അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
23. അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്‌. മറ്റെല്ലാ രാജ്യങ്ങളിലുംനിന്ന്‌ അത്‌ വ്യത്യസ്‌തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടിവിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും.
24. ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്‍മാരാണ്‌ പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ പിന്നാലെ വരും; തന്‍െറ മുന്‍ഗാമികളില്‍നിന്ന്‌ അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്‍മാരെ താഴെയിറക്കും.
25. അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്‍െറ പരിശുദ്‌ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന്‌ അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്‍െറ പകുതിയും വരെ അവര്‍ അവന്‍െറ കൈകളില്‍ ഏല്‍പിക്കപ്പെടും.
26. എന്നാല്‍,ന്യായാധിപസഭ വിധിപ്രസ്‌താവിക്കാന്‍ ഉപവിഷ്‌ടമാവുകയും അവന്‍െറ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച്‌ നശിപ്പിക്കേണ്ടതിനു തന്നെ.
27. ആകാശത്തിന്‍ കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്‍െറ പരിശുദ്‌ധന്‍മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്‌. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
28. ഇത്രയുമാണ്‌ ദര്‍ശനത്തിന്‍െറ വിശദീകരണം. ഞാന്‍, ദാനിയേല്‍, എന്‍െറ വിചാരങ്ങള്‍ നിമിത്തം പരിഭ്രാന്തനായി. ഞാന്‍ വിവര്‍ണനായി, എല്ലാം ഞാന്‍ മനസ്‌സില്‍ സൂക്‌ഷിച്ചു.

Holydivine