Daniel - Chapter 12
Holy Bible

1. അക്കാലത്ത്‌ നിന്‍െറ ജനത്തിന്‍െറ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്‌ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്‌ഥത്തില്‍ പേരുള്ള നിന്‍െറ ജനം മുഴുവന്‍ രക്‌ഷപെടും.
2. ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്‌ജയ്‌ക്കും നിത്യനിന്‌ദയ്‌ക്കുമായും.
3. ജ്‌ഞാനികള്‍ ആകാശവിതാനത്തിന്‍െറ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്‌ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും.
4. ദാനിയേലേ, അവസാനദിവസംവരെ വചനം രഹസ്യമായി സൂക്‌ഷിച്ച്‌ ഗ്രന്‌ഥത്തിനു മുദ്രവയ്‌ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ധിക്കുകയും ചെയ്യും.
5. ദാനിയേലായ ഞാന്‍ നോക്കി. ഇതാ, മറ്റു രണ്ടുപേര്‍; ഒരുവന്‍ അരുവിയുടെ ഇക്കരെയും അപരന്‍ അക്കരെയും നില്‍ക്കുന്നു.
6. അരുവിയുടെ മുകള്‍ഭാഗത്തുനിന്ന ചണവ സ്‌ത്രധാരിയോട്‌ അവരില്‍ ഒരുവന്‍ ചോദിച്ചു: ഈ അദ്‌ഭുതങ്ങള്‍ അവസാനിക്കാന്‍ എത്രകാലം വേണം?
7. അരുവിയുടെ മുകള്‍ഭാഗത്തു നിന്നിരുന്ന ചണവസ്‌ത്രധാരി വലത്തുകൈയും ഇടത്തുകൈയും ആകാശത്തിനുനേരേ ഉയര്‍ത്തി, എന്നേക്കും ജീവിക്കുന്നവന്‍െറ നാമത്തില്‍ ആണയിടുന്നതു ഞാന്‍ കേട്ടു. അതു സമയവും സമയങ്ങളും സമയത്തിന്‍െറ പകുതിയുംവരെ ആയിരിക്കും. വിശുദ്‌ധജനത്തിന്‍െറ ശക്‌തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവനിവൃത്തിയാകും.
8. ഞാന്‍ കേട്ടെങ്കിലും എനിക്കു മനസ്‌സിലായില്ല; അതുകൊണ്ടു ഞാന്‍ ചോദിച്ചു: പ്രഭോ ഇതിന്‍െറ യെല്ലാം പൊരുള്‍ എന്താണ്‌?
9. അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്‍െറ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്‌.
10. അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും.
11. നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും.
12. ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
13. എന്നാല്‍, നീ പോയി വിശ്രമിക്കുക. അവ സാനദിവസം നീ നിന്‍െറ അവകാശം സ്വീകരിക്കാന്‍ എഴുന്നേല്‍ക്കും.

Holydivine